കോവിഡ് ഭീതിയൊഴിഞ്ഞ UAE പ്രതിരോധ നടപടികൾക്കൊപ്പം പുതിയ നേട്ടം കൂടി കൈവരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ ഒരു കോവിഡ് രോഗിപോലും ചികിത്സയിൽ ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗി കളുടെ എണ്ണം വളരെയധികം കുറഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ പ്രത്യേകമായി നിർമിച്ച ആശുപത്രികളിൽ മാത്രമായി രിക്കും പുതിയ കോവിഡ് രോഗികൾക്ക് ചികിത്സ നൽകുക. അബുദാബിയിൽ അൽ റഹ്ബ ആശുപത്രിയിലും അൽ ഐൻ സിറ്റിയിൽ അൽഐൻ ആശുപത്രിയിലും മാത്രമായിരിക്കും അടുത്ത ഘട്ടത്തിൽ കോവിഡ് രോഗികൾക്ക് പ്രവേശനം അനുവദിക്കുക.ഇതിനുപുറമെ എമിറേറ്റിൽ പല ഭാഗങ്ങളി ലായുള്ള ഫീൽഡ് ആശുപത്രികളും കോവിഡ് രോഗികൾ ക്കായി പ്രവർത്തനം തുടരും. പുതിയ സാഹചര്യത്തിൽ അൽ റഹ്ബ ആശുപത്രിയുടെ കിടക്കകളുടെ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇവിടെ 250-ലേറെ കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.ഇവയിൽ 140 എണ്ണം ഗുരുതരാവസ്ഥ യിലുള്ള രോഗികൾക്കായും 37 എണ്ണം തീവ്രപരിചരണ വിഭാഗത്തിനുമായി മാറ്റിവെച്ചിട്ടുണ്ട്. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലും ഇപ്പോൾ കോവിഡ് രോഗികളൊന്നും ഇല്ലെന്ന് അബുദാബി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ഇതര രോഗങ്ങൾക്കുള്ള പ്രത്യേക സേവനങ്ങൾ ഇനിമുതൽ ഇവിടെ പുനരാരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഇവിടത്തെ എല്ലാ വകുപ്പുകളും പ്രവർത്തിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും രാജ്യത്ത് പരമാവധി ജനങ്ങൾ വാക്സിനെടുത്തതാണ് നേട്ടത്തിന് കാരണമായതെന്നും അധികൃതർ അഭിപ്രായപ്പെട്ടു.