ദുബായ് : 2025ലെ ഹജ്ജിന് പോകുന്ന തീർഥാടകരുടെ സുഗമ യാത്രയും തിരിച്ചുവരവും ഉറപ്പാക്കാൻ ദുബൈ എയർപോർട്സിന് കീഴിലുള്ള വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. എമിറേറ്റ്സ്, ഫ്ലൈ ദുബൈ, സഊദിയ, ഫ്ലൈ നാസ് എന്നിവ ഓപറേറ്റ് ചെയ്യുന്ന 28 പ്രത്യേക വിമാനങ്ങളിലായി ഏകദേശം 3,100 തീർഥാടകർ ഡി.എക്സ്.ബിയിൽ നിന്ന് പുറപ്പെടുന്നതാണ്. ജൂൺ 1ന് ടെർമിനൽ-3ൽ നിന്ന് ദുബൈ സർക്കാറിന്റെ ഔദ്യോഗിക പ്രതിനിധി സംഘം ആദ്യ ഔദ്യോഗിക ഹജ്ജ് വിമാനത്തിൽ യാത്ര ആരംഭിക്കും.
കാര്യക്ഷമമായ അനുഭവം ഉറപ്പാക്കുന്നതിന് ദുബൈ എയർപോർട്സ് വൺ ഡി.എക്സ്.ബി കമ്മ്യൂണിറ്റിയുമായി സഹകരിച്ച് 1, 2, 3 ടെർമിനലുകളിലുടനീളം പ്രത്യേക ചെക്ക്-ഇൻ കൗണ്ടറുകൾ, പ്രാർത്ഥനാ മുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും, ബഹുഭാഷാ ഗസ്റ്റ് എക്സ്പീരിയൻസ് അംബാസഡർമാർ, ഹജ്ജ് കമ്മിറ്റി സപ്പോർട്ട് ഡെസ്കുകൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസം വെള്ളം സുരക്ഷിതമായി കൈകാര്യം ചെയ്യാനായി നിയുക്ത ബാഗേജ് കറൗണ്ടറുകൾ അനുവദിച്ചിട്ടുണ്ട്. തീർഥാടകർ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നും ആവശ്യമായ എല്ലാ യാത്രാ രേഖകളും കരുതണമെന്നും അധികൃതർ നിർദേശിക്കുന്നു.ജൂൺ 9നും 12നുമിടയിൽ തീർത്ഥാടകർ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഊഷ്മളമായ സ്വീകരണം, ഏകോപിത ബാഗേജ് പിന്തുണ, എത്തിച്ചേരുമ്പോൾ അഭിനന്ദന സമ്മാനം എന്നിവയ്ക്കായുള്ള ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു.
വേനൽക്കാല യാത്രാ തിരക്കും ഈദ് അൽ അദ്ഹ അവധിക്കാലവും ഒത്തു ചേരുന്നത് കൂടിയാണ് ഹജ്ജ് സീസൺ. ഈ സമയത്ത് സന്ദർശകരുടെ എണ്ണത്തിൽ ഡി.എക്സ്.ബി ഗണ്യമായ വർധന പ്രതീക്ഷിക്കു