ദുബായ് :കടുത്ത ഉഷ്ണകാലം കണക്കിലെടുത്ത്, രജ്യത്ത് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമനിയമം പ്രബല്യത്തിൽ വരും .യുഎഇയിൽ മധ്യാഹ്നത്തിൽ 12:30 മുതൽ 3:00 വരെ നേരിട്ട് ചൂട് അനുഭവപ്പെടുന്ന സ്ഥാനങ്ങളിലെ ജോലി പൂർണ്ണമായും നിരോധിക്കുന്നതാണ് മധ്യാഹ്ന ജോലിനിരോധനം.
രാജ്യത്ത് കഴിഞ്ഞ 21 വർഷം ആയി തൊഴിലാളി ക്ഷേമപദ്ധതി നടപ്പിലാക്കിവരികയാണ് . നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് മാനവ വിഭവശേഷി മന്ത്രാലയം (Mohre) പരിശോധിക്കും ,ഇതിനായി പ്രത്യേക സംഘങ്ങളുടെയും സ്മാർട്ട് സംവിധാനങ്ങളുടെയും സഹായം തേടും .വരും ദിവസങ്ങളിൽ നിരീക്ഷണവും ശക്തമാക്കും.നിയമം ലംഘിച്ചാൽ ഒരു തൊഴിലാളിക്ക് 5000 ദിർഹം വരെ പിഴ നൽകേണ്ടി വരും. ഒരേസമയം നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 50000 ദിർഹം വരെ പിഴ ചുമത്തും.

തണൽപ്രദേശങ്ങൾ, ഫാനുകൾ, കുടിവെള്ളം, ഇലക്‌ട്രോളൈറ്റ് തുടങ്ങിയവ തൊഴിലാളികൾക്ക് നൽകേണ്ടതാണെന്നും, ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും ഉണ്ടായിരിക്കണം എന്നും മാനവ വിഭവശേഷി മന്ത്രാലയം നിർദേശിച്ചു. അടിയന്തര ജോലികൾക്ക് ഒഴിവ് അനുവദിച്ചിട്ടുണ്ട്. പൊതു സേവനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്ന അറ്റകുറ്റപ്പണികളും ഒഴിവാക്കിയവയിൽ ഉൾപ്പെടും .നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ
പൗരന്മാർക്ക് 600590000 നമ്പരിലോ , വെബ്‌സൈറ്റ് മുഖേനയോ, സ്മാർട്ട് ആപ്പിലൂടെയോ നിയമലംഘനം റിപ്പോർട്ട് ചെയ്യാം.പദ്ധതിക്ക് കഴിഞ്ഞ വർഷങ്ങളിൽ 99% ലധികം പിൻന്തുണ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.