ദുബായ്:യുഎഇ മന്ത്രിസഭയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു.വിദേശവ്യാപാരത്തിനായി പ്രത്യകമായി പുതിയ മന്ത്രാലയം രൂപീകരിച്ചു എന്നതാണ് ശ്രദ്ധേയമായ കര്യം.സർക്കാരിലും വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട് . വിപണന രംഗത്തെ വളർച്ചയും ആഗോള ഇടപാടുകളും കൂടുതൽ മികവുറ്റതാക്കാനായി, വ്യവസായമന്ത്രിതലത്തിൽ ‘വിദേശ വ്യാപാര മന്ത്രാലയം’ എന്ന പേരിൽ പുതിയ മന്ത്രാലയം സ്ഥാപിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അറിയിച്ചു. ഡോ. താനി അൽ സയൂദിയെ വിദേശ വ്യാപാര മന്ത്രിയായി നിയമിച്ചു.
ഇതോടൊപ്പം, നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം (എഐ സിസ്റ്റം)യെ 2026 ജനുവരിയിൽ മുതൽ കാബിനറ്റ്, മന്ത്രിതല വികസന കൗൺസിൽ, ഫെഡറൽ ഏജൻസികളും ഗവൺമെന്റ് കമ്പനികളുമായി ബന്ധപ്പെട്ട ബോർഡുകൾക്ക് ഉപദേശക അംഗമായി ഉൾപ്പെടുത്താനും തീരുമാനം എടുത്തതായി അദ്ദേഹം അറിയിച്ചു.ഇനി മുതൽ തീരുമാനങ്ങൾ എടുക്കുമ്പോൾ തത്സമയ വിശകലനവും സാങ്കേതിക ഉപദേശവും നൽകും. ഇതിലൂടെ നയതന്ത്രതലത്തിലുള്ള കാര്യക്ഷമതയും ജനപ്രിയതയും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം,” എന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
മാറ്റങ്ങൾക്കു പുറമെ, യുഎഇയുടെഭാവി മുന്നിൽ കണ്ടാണ് ഈ തീരുമാനങ്ങൾ എടുത്തതെന്നും, “ഭാവിയിലെ തലമുറയ്ക്ക് ഒരു സമൃദ്ധിയും മാന്യവുമായ ജീവിതം ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി മുതൽ സാമ്പത്തിക മന്ത്രാലയംസാമ്പത്തിക ടൂറിസം മന്ത്രാലയം’ എന്നപേരിൽ അറിയിപ്പെടുമെന്നും അതിന്റെ ചുമതല അബ്ദുള്ള ബിൻ തൂഖ് അൽ മറ്രിക്ക് നൽകുകയാണെന്നും അറിയിച്ചു
ഇവയെല്ലാം യുഎഇയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയോടെയുള്ള പദ്ധതികളുടെ ഭാഗമായാണ് വരുന്നത്, യുഎഇയുടെ ഗതാഗതം, സാങ്കേതികവിദ്യ, ബഹിരാകാശം, സാമ്പത്തികം, ടൂറിസം തുടങ്ങിയ മേഖലകളിൽ ആഗോള തലത്തിൽ പ്രധാന പങ്ക് വഹിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് ഈ നയപരമായ പുനസംഘടന.