ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം.

ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം.

ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം. ഈവർഷം മേയ് വരെ 61.7 ലക്ഷം പേർ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഹോട്ടലുകളിലെ ശരാശരി ബുക്കിങ് 76% ആയിരുന്നു.ഹോട്ടലുകളിലെ ബുക്കിങ്ങുകളുടെ എണ്ണത്തിൽ രാജ്യാന്തരതലത്തിൽ ഒന്നാം സ്ഥാനത്താണ് ദുബായ്. ന്യൂയോർക്കിൽ61%, ലണ്ടനിൽ 60% പാരിസിൽ 57% എന്നിങ്ങനെയായിരുന്നു ഈ സമയത്തെ ഹോട്ടൽ ബുക്കിങ്. കുറഞ്ഞ ചെലവിൽ കൂടുതൽകാലത്തേയ്ക്കുള്ള താമസം എന്ന പ്രചാരണത്തിൽ 60 ഹോട്ടലുകളാണ് ഭാഗമായത്. ഇത് രാജ്യാന്തര തലത്തിൽ ടൂറിസ്റ്റുകളെഇവിടേക്ക് കൂടുതലായി ആകർഷിക്കാൻ കാരണമായെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വന്നതോടെ കേരളമടക്കം ലോകത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വൻ തിരിച്ചടി നേരിട്ടപ്പോഴാണ് ദുബായുടെ നേട്ടം. കണ്ടിരിക്കേണ്ട സ്ഥലമായി ദുബായിയെ ലോകത്തിനു മുൻപിൽ ടൂറിസം വകുപ്പ് അവതരിപ്പിച്ചത് ബോളിവുഡ്, ഹോളിവുഡ്താരങ്ങളെ അണിനിരത്തിയാണ്. 5 ദിവസത്തെ പണം കൊണ്ട് 7 ദിവസം തങ്ങാമെന്നതടക്കം ഓഫറുകൾ നൽകി ഹോട്ടലുകളുംസഹകരിച്ചു. മടിച്ചു നിന്ന വിനോദ സഞ്ചാര മേഖലയെ എക്സ്പോ 2020 ഒരുക്കി ദുബായ് കുലുക്കി ഉണർത്തി.എക്സ്പോ2020നെ എക്സ്പോ സിറ്റിയാക്കി മാറ്റി സഞ്ചാരികളെ വിസ്മയിപ്പിക്കാൻ എല്ലാ വഴികളും തുറക്കുകയാണ് ദുബായ്. യാത്രാനിയന്ത്രണങ്ങൾ ഇല്ലാത്തതും കോവിഡിന്റെ പേരിൽ അനാവശ്യ നിർദേശങ്ങൾ ഒഴിവാക്കിയും സഞ്ചാരികൾക്ക് എല്ലാസ്വാതന്ത്ര്യവും നൽകിയാണ് ദുബായ് വരവേൽക്കുന്നത്.

Read more

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. 

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. 

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. കാറ്റിനെ തുടര്‍ന്ന് ഉയരുന്നപൊടി വൈകുന്നേരം ആറുമണി വരെ ദൂരക്കാഴ്ച കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അബുദാബിയിലും ദുബൈയിലുംതാപനില 47 ഡിഗ്രി സെല്‍ഷ്യസും 46 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.  അതേസമയം യുഎഇയില്‍ ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഇന്നലെയാണ് താപനില 50 ഡിഗ്രിസെല്‍ഷ്യസ് മറികടന്നത്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരി യോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖല യിലെഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി യത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തി യത്.രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ്രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ  5.15നാണ് ഇത് രേഖപ്പെടുത്തിയത്. എന്‍സിഎംപുറപ്പെടുവിച്ച അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ ചൂട് അടുത്ത ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്.

Read more

ഹജജ് കര്‍മ്മം അനുഷ്ടിക്കാനായി സൗദിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ വിമാന യാത്രയില്‍ കുടെ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ട ചിലസാധനങ്ങളുടെ പട്ടിക സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഹജജ് കര്‍മ്മം അനുഷ്ടിക്കാനായി സൗദിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ വിമാന യാത്രയില്‍ കുടെ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ട ചിലസാധനങ്ങളുടെ പട്ടിക സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഹജജ് കര്‍മ്മം അനുഷ്ടിക്കാനായി സൗദിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ വിമാന യാത്രയില്‍ കുടെ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ട ചിലസാധനങ്ങളുടെ പട്ടിക സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. കത്രിക, കത്തി, മൂര്‍ച്ചയുള്ള ബ്ലേഡുകള്‍, ചുറ്റിക, റെഞ്ചുകള്‍, നഖകട്ടറുകള്‍, ഡ്രില്ലിംഗ്ഉപകരണങ്ങള്‍ എന്നിവയും നിരോധിത ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു.ഇത്തരം സാധനങ്ങള്‍ സൗദിയിലേക്കുള്ള വിമാനയാത്രയില്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം. എല്ലാത്തരം തോക്കുകളും ബുള്ളറ്റുകള്‍, സ്റ്റണ്‍ ഗണ്ണുകള്‍, പടക്കങ്ങള്‍ എന്നിവയും കൂടാതെ വിഷവസ്തുക്കള്‍, കത്തുന്ന വസ്തുക്കള്‍, കംപ്രസ് ചെയ്ത വസ്തുക്കള്‍ എന്നിവ കൈവശം വയ്ക്കരുതെന്നും മന്ത്രാലം പറഞ്ഞു.

Read more

ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ ഒമ്പതിനാകാന്‍ സാധ്യത.

ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ ഒമ്പതിനാകാന്‍ സാധ്യത.

ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ ഒമ്പതിനാകാന്‍ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഇസ്ലാമിക മാസമായ ദുല്‍ഹജ് ഈമാസം 30നാണ് ആരംഭി ക്കുക.എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് ദുല്‍ഹജ് 10ന് ആഘോഷിക്കുന്ന ബലിപെരുന്നാള്‍ ജൂലൈ 9നായിരിക്കും. ദുല്‍ഹജ് 9നാണ് മുസ്ലിംകള്‍ അറഫാ ദിനം ആചരിക്കുന്നത്. ബലിപെരുന്നാളിന് യുഎഇയില്‍ നാലു ദിവസത്തെ അവധിയാണ്ലഭിക്കുക. ഇത് ജൂലായ് ഒമ്പത് മുതൽ 11 വരെ ആകാനാണ് സാധ്യത

Read more

ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി.

ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി.

ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി. ജബൽഅലിയിൽ ദുബായ് മെട്രോ പാലത്തിന്റെയുംറോഡുകളുടെയും പശ്ചാത്തലത്തിൽ ഇത്തിഹാദ് റെയിൽ നിർമാണം പുരോഗമിക്കുന്നതിന്റെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ്നിർമാതാക്കൾ വിവരം പുറത്തുവിട്ടത്. ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആകാശ ദൃശ്യത്തിൽ നിർമാണ പുരോഗതി വ്യക്തമാണ്. ജബൽഅലിമെട്രോ സ്റ്റേഷനുകൾക്ക് സമീപത്തുകൂടി പോകുന്ന ഇത്തിഹാദ് റെയിൽ യാഥാർഥ്യമായാൽ യാത്രക്കാർക്ക് ഇരു റെയിലും ഉപയോഗിക്കാൻസൗകര്യമൊരുങ്ങും. ചരക്കുനീക്കവും എളുപ്പമാകും. ഫുജൈറയിൽ യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമാണ ദൃശ്യങ്ങൾഇത്തിഹാദ് റെയിൽ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. അൽ ബിത്‌നയിൽ 600 മീറ്റർ ഉയരമുള്ള പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഹജ്ർമലനിരകൾക്കിടയിലൂടെ കടന്നുപോകുന്ന പാതയിൽ പട്ടണങ്ങളുടെയും കൃഷിയിടങ്ങളുടെയും ആകാശദൃശ്യങ്ങൾ ആസ്വദിക്കാം. യുഎഇയുടെ യാത്രാ, ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് ഇത്തിഹാദ് റെയിലിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. പടിഞ്ഞാറ് സൗദി–യുഎഇഅതിർത്തിയായ ഗുവൈഫാത്ത് മുതൽ കിഴക്ക് ഒമാൻ വരെ നീളുന്ന 1,200 കിലോമീറ്റർ പാത സജ്ജമാക്കി യാത്രാ സർവീസ് തുടങ്ങിയാൽഅബുദാബിയിൽനിന്ന് ഫുജൈറയിലെത്താൻ 100 മിനിറ്റ് മതി.  യാത്രാ ട്രെയിനിൽ അബുദാബി-ദുബായ്, ദുബായ്–ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റും ആണ് .സുരക്ഷിതവും വേഗമേറിയതും സൗകര്യപ്രദവുമായഇത്തിഹാദ് റെയിൽ നഗരങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കും. മണിക്കൂറിൽ 200 കിലോമീറ്ററാണ് വേഗം. പാസഞ്ചർ ട്രെയിനിൽ 400 പേർക്കുയാത്ര ചെയ്യാം. യുഎഇയിലുടനീളം  11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കുന്നത്. 2024ൽ യാത്രാ സർവീസ് തുടങ്ങാനാണ്പദ്ധതി. ഇത്തിഹാദ് റെയിൽ ജിസിസി റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളുമായുള്ള ദൂരവും കുറയും.

Read more

നമ്മുടെ കുട്ടികളാണ് നമ്മുക്കെല്ലാം, അവർക്കൊരു സുരക്ഷാ ക്യാമ്പയിനുമായി ഷാർജാ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്.

നമ്മുടെ കുട്ടികളാണ് നമ്മുക്കെല്ലാം, അവർക്കൊരു സുരക്ഷാ  ക്യാമ്പയിനുമായി ഷാർജാ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്.

ഷാർജ: ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ അഫിലിയേറ്റ് ആയ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് 'അവരുടെ സുരക്ഷ ആദ്യം' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. കുടുംബങ്ങൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കുമിടയിൽ കുട്ടികളുടെ സുരക്ഷാ സമ്പ്രദായങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ഈ കാമ്പയിൻ,...

Read more

സോശ്യൽ മീഡിയയിൽ വൈറലായ ഇന്നത്തെ ഫോട്ടോ

സോശ്യൽ മീഡിയയിൽ വൈറലായ ഇന്നത്തെ ഫോട്ടോ

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സംഗമം കോഴിക്കോട്ടെത്തിയപ്പോൾ. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും സാദിഖാലി തങ്ങൾക്കിരുവശവും പുഞ്ചിരി തൂകി ഇരിക്കുന്ന ഫോട്ടോയാണ്...

Read more

സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് യു എ ഇ  മാനവവിഭവശേഷി, മന്ത്രാലയം

സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് യു എ ഇ  മാനവവിഭവശേഷി, മന്ത്രാലയം

യു എ ഇയിൽ സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന്  മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധംതൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്. മന്ത്രാലയം അംഗീകരിച്ച ഭാഷകളിൽ മലയാളത്തിനു പുറമെഹിന്ദിയും തമിഴും ഇടം നേടി.  അറബിക്, ഇംഗ്ലിഷ് ഭാഷകൾക്ക് പുറമെ മറ്റു ഭാഷകൾ കൂടി തൊഴിൽ ഇടപാടുകൾക്ക് അംഗീകരിക്കുന്നത്തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. തൊഴിലുടമകൾക്ക് നിയമനവും എളുപ്പമാകും. അറബിക്കിലും ഇംഗ്ലിഷിലുമാണ് തൊഴിൽ കരാറുകളുംഅനുബന്ധ രേഖകളും തൊഴിൽ മന്ത്രാലയം സ്വീകരിച്ചിരുന്നത്. ഇരു വിഭാഗവും ഒപ്പിട്ട തൊഴിൽ കരാറുകൾ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. ഇതിന്റെ ഒരു പകർപ്പ് തൊഴിലാളിക്കും സ്പോൺസർ നൽകണമെന്നാണ് നിയമം. 11 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തൊഴിൽ കരാറുകളുംനിയമനത്തിന്നു മുൻപ് നൽകുന്ന തൊഴിൽ വാഗ്ദാന പത്രികയും ലഭിക്കും. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളി, ശ്രീലങ്കൻ, തമിഴ് ,ഉറുദുതുടങ്ങിയ ഭാഷകളിലും തൊഴിൽ കരാറും അനുബന്ധ രേഖകളും സമർപ്പിക്കാൻ മന്ത്രാലയം അനുമതി നൽകി.

Read more

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു.

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു.

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻ എന്നീവിമാനക്കമ്പനികളുടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ ആനുകൂല്യം. ഇത്തിഹാദിന് അൽഐനി ൽനിന്നും സമാന സർവീസുണ്ട്. മറ്റു എമിറേറ്റിൽനിന്നുള്ള യാത്രക്കാർക്ക് ഈ കേന്ദ്രങ്ങളിലെത്തി ബസ് സേവനം പ്രയോജനപ്പെടുത്താം.ഇത്തിഹാദ് എയർവേയ്‌സിൽയാത്ര ചെയ്യുന്ന ദുബായ് നിവാസികൾക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്കും എമിറേറ്റ്‌സിൽ യാത്രചെയ്യാനുദ്ദേശിക്കുന്ന അബുദാബി നിവാസികൾക്ക് ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലേക്കും സൗജന്യ ബസ് യാത്ര ചെയ്യാം. ഇരുവിമാന യാത്രക്കാർക്കും ദുബായ്, അബുദാബി നഗരങ്ങളിൽ സിറ്റി ചെക്ക്–ഇൻ സൗകര്യവും ഉണ്ട്. യാത്രക്കാരുടെ ലഗേജ് ഈകേന്ദ്രങ്ങളിലെ എയർലൈൻ ഓഫിസിൽ നൽകുന്നതോടൊപ്പം ബോർഡിങ് പാസും ലഭിക്കും. ഇങ്ങനെ സ്വീകരിക്കുന്ന ലഗേജ്യാത്രക്കാരൻ അവസാനം ഇറങ്ങുന്ന വിമാനത്താവളത്തിൽ എത്തിക്കും. നേരത്തെ ബോർഡിങ് പാസ് ലഭിക്കുന്നതിനാൽവിമാനത്താവളത്തിലെ തിരക്കിൽനിന്നും ഒഴിവാകാം. ദുബായ് ഷെയ്ഖ് സായിദ് റോഡിലെ അൽവാസൽ സെന്ററിനു സമീപത്തുനിന്നാണ് അബുദാബിയിലേക്കുള്ള  ഇത്തിഹാദ് ബസ്സർവീസ് പുറപ്പെടുക. യാത്രാദൈർഘ്യം 75 മിനിറ്റ്. യാത്രക്കാർ സാധുവായ വിമാന ടിക്കറ്റ് കരുതണം. ബസ് പുറപ്പെടുന്ന സമയം: 02.05, 04.10, 06.05, 09.35, 11.30, 16.15, 17.20, 19.05, 20.55, 22.30.അബുദാബി എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് വെളുപ്പിന് 00.15, 01.25, 03.05, 07.05, 08.20, 10.50, 14.25, 20.25, 21.25, 22.10 എന്നീ സമയങ്ങളിലാണ് ബസ് പുറപ്പെടുക. യാത്രക്കാർ കുറഞ്ഞത്24 മണിക്കൂർ മുൻപെങ്കിലും സീറ്റ് ബുക്ക് ചെയ്യണം.അബുദാബി കോർണിഷ് റോഡിലെ എമിറേറ്റ്‌സ് ഓഫിസിന്റെ മുൻവശത്തുനിന്ന്ദുബായിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 09.45, വൈകിട്ട് 16.30, രാത്രി 10.00 ആണ്  ബസ്. ദുബായ് ഇന്റർനാഷനൽഎയർപോർട്ടിലെ ടെർമിനൽ 3നു മുന്നിൽ യാത്രക്കാരെ ഇറക്കും. ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 10.00, ഉച്ചയ്ക്ക് 15.00, രാത്രി 23.00 എന്നീ സമയങ്ങളിൽ ടെർമിനൽ 3നു മുന്നിൽനിന്ന് ബസ് പുറപ്പെടും. എമിറേറ്റ്‌സ്ബസിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ കുറഞ്ഞത് 48 മണിക്കൂർ മുൻപ് എങ്കിലും ബുക്ക് ചെയ്യണം.

Read more

യു എ ഇ യിലെ ഫ്രീ പാർക്കിംഗ് ടൈം ഏതെന്നല്ലേ? വിശദമായ് അറിയാം

യു എ ഇ യിലെ ഫ്രീ പാർക്കിംഗ് ടൈം ഏതെന്നല്ലേ? വിശദമായ് അറിയാം

ദുബായ് : യുഎഇയിലെ വാരാന്ത്യം ഈ വർഷം മുതൽ വെള്ളി-ശനി എന്നത് ശനി-ഞായർ എന്നാക്കി മാറ്റിയതിന് ശേഷം, യുഎഇയിലെ ചില റോഡുകളും ഗതാഗത അതോറിറ്റികളും സൗജന്യ പാർക്കിംഗ് ദിനവും സമയവും അതിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. എല്ലാ എമിറേറ്റുകളിലും പാർക്കിംഗ് സൗജന്യ സമയവും ദിനവും...

Read more
Page 100 of 101 1 99 100 101

Recommended