ഖത്തർ ലോകകപ്പിന്‍റെ ആവേശം ഒട്ടുംചോരാതെ ദുബൈയിലെത്തുന്ന ആരാധകരെയും അനുഭവിപ്പിക്കു ന്നതിന് ദുബൈയിലെ ആദ്യ ഫുട്ബാൾ തീം ഹോട്ടൽ നവംബറിൽതുറക്കും. ഫുട്ബാൾ ലോകകപ്പ് കാലയളവിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഫുട്ബാൾപ്രേമികൾക്ക് താവളമൊരുക്കാനും ദോഹക്ക് പോയിവരാനും അവസരമൊരുക്കുന്നരീതിയിലായിരിക്കും ഹോട്ടലിന്‍റെ പ്രവർത്തനം. പാം ജുമൈറയുടെ പടിഞ്ഞാറ് ഭാഗത്തുള്ള എൻ.എച്ച് ദുബൈയാണ് മേഖലയിലെ ഏറ്റവും വലിയ കായികമേള നടക്കുന്ന വേളയിൽഫുട്ബാൾ ആരാധകരുടെ ഹോട്ട്സ്പോട്ടാകാൻ ഒരുങ്ങുന്നത്.നവംബർ 21ന് ഖത്തർ ലോകകപ്പ് തുടങ്ങുന്ന നാൾ അടുക്കുംതോറും യു.എ.ഇയിൽ താമസിച്ച് മത്സരങ്ങൾ കാണാൻപോകാൻ ആഗ്രഹിക്കുന്ന രാജ്യാന്തര ഫുട്‌ബാൾ ആരാധകരുടെ ഹോട്ടൽമുറികൾക്കുള്ള ആവശ്യം വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. നഗരത്തിലെ ഹോട്ടലുകളിൽ ലോകകപ്പ്ദിവസങ്ങളിലേക്ക് ബുക്കിങ്ങിന് ഇപ്പോൾതന്നെ തിരക്ക് ആരംഭിച്ചിട്ടുണ്ട്
Read moreയു.എ.ഇ.യിൽനിന്നുള്ള നൂറുകണക്കിന് ഈന്തപ്പന കർഷകരെ ഉൾപ്പെടുത്തി അൽ ദൈദ് ഈന്തപ്പഴോത്സവത്തിന്റെ ആറാം പതിപ്പിന് തുടക്കമായി .ഷാർജ ചേംബർ ഓഫ്കോമേഴ്സ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ 26വരെ ഷാർജയിലെ എക്സ്‌പോ അൽ ദൈദിലാണ് ഈന്തപ്പഴോത്സവം നടക്കുക. വൈവിധ്യമാർന്നപരിപാടികൾഉൾപ്പെടുത്തിയ മേളയിൽ രാവിലെ എട്ടുമണിമുതൽ രാത്രി 10 പത്തുമണിവരെ സന്ദർശകർക്ക് പ്രവേശനമുണ്ട്.ഈന്തപ്പന കർഷകരും കൃഷിയുമായി ബന്ധപ്പെട്ട ഔദ്യോഗികസ്ഥാപനങ്ങളും പരിപാടിയിൽ പങ്കെടുക്കും. ആറുവിഭാഗങ്ങളിലായി 145 വിജയികൾക്ക് 10 ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകസമിതി നേരത്തേഅറിയിച്ചിരുന്നു. സമകാലിക കൃഷിരീതികളെക്കുറിച്ചും ഉത്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും കർഷകർക്ക്നിർദേശങ്ങൾ നൽകാൻ പരിപാടി സഹായകരമാകും.ഈന്തപ്പഴ വ്യവസായവികസനത്തിന് ഇത്തരം പരിപാടികൾ നിർണായകസംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷ. ഗൾഫ്രാജ്യങ്ങളിലിപ്പോൾ ഈന്തപ്പഴങ്ങളുടെ സുവർണകാലമാണ്. വിവിധ എമിറേറ്റുകളിലായി ഈന്തപ്പഴ വിളവെടുപ്പുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികൾ നടക്കുന്നുണ്ട്.
Read moreദുബായിൽ അഞ്ചുവർഷത്തിനുള്ളിൽ ജല, വൈദ്യുത പദ്ധതികൾക്കായി 4000 കോടി ദിർഹത്തിന്റെ പുതിയ നിക്ഷേപം നടത്തുമെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർഅതോറിറ്റി (ദേവ) അറിയിച്ചു. പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊർജപദ്ധതികളുടെ വിപുലീകരണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജല-വൈദ്യുത പ്രസരണ, വിതരണശൃംഖ ലകൾ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി യൂട്ടിലിറ്റീസ് സേവനസ്ഥാപനങ്ങൾ 1600 കോടി ദിർഹത്തിന്റെ നിക്ഷേപപദ്ധതികൾക്ക്തയ്യാറെടുക്കുന്നതായി ദേവ എം.ഡി.യും സി.ഇ.ഒ.യുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്, ഹസ്യാൻ പവർകോംപ്ലക്സ്, ഹസ്യാൻ ഇൻഡിപെൻ ഡന്റ് വാട്ടർ പ്രൊഡ്യൂസർ പ്രോജക്ട് (ഐ.ഡബ്ല്യു.പി.) തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണത്തിനായി ഈ തുക വിനിയോഗിക്കും.
Read moreദുബായിൽ ലോകത്തിലെ ഏറ്റവുംവലിയ മാലിന്യ ഊർജ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്ററിന്റെ പ്രാഥമികപ്രവർത്തനങ്ങൾ അടുത്തവർഷാദ്യം ആരംഭിക്കുമെന്ന്മുനിസിപ്പാലിറ്റി അറിയിച്ചു.ഇവിടെ സ്ഥാപിതമായ അഞ്ചു സംസ്കരണലൈനുകളിൽ രണ്ടെണ്ണം പ്രാരംഭഘട്ടത്തിൽ പ്രവർത്തിക്കും. പ്രതിദിനം 2000 ടൺ ഖരമാലിന്യങ്ങൾസംസ്കരിക്കുന്നതിലൂടെ 80 മെഗാവാട്ട് പുനരുപയോഗഊർജംലഭ്യമാക്കും.മാലിന്യനിക്ഷേപകേന്ദ്രങ്ങളിലയക്കുന്ന ഖരമാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനും സുസ്ഥിരഊർജസ്രോതസ്സുകൾ നിർമിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾക്കനുസൃതമായി ഡി.ഡബ്ല്യു.എം.സി. നിലകൊള്ളും.ദുബായ് ക്ളീൻ എനർജി സ്ട്രാറ്റജി 2050-ന് പിന്തുണനൽകിക്കൊണ്ട് സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ സംവിധാനം നടപ്പാക്കുന്നതിനും കേന്ദ്രം സംഭാവനകൾ നൽകും. ഡി.ഡബ്ല്യു.എം.സി.യുടെ നിർമാണം 75 ശതമാനം പൂർത്തിയായെന്നും അടുത്തവർഷം ഭാഗികപ്രവർത്തനങ്ങൾ തുടങ്ങുന്നതിനുമുള്ള ശ്രമം നടത്തുകയാണെന്നും മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌റിപറഞ്ഞു.ലോകത്തിലെ ഏറ്റവും സുസ്ഥിരമായ നഗരങ്ങളിലൊന്നായി മാറുന്നതോടൊപ്പം മാലിന്യ ഊർജ മേഖലയിൽ ആഗോളതലത്തിൽ ദുബായിയുടെ സ്ഥാനമുറപ്പിക്കാനും കേന്ദ്രംസഹായകരമാകും.പ്രതിദിനം 80 മെഗാവാട്ട് ഊർജ ഉത്പാദനത്തിനായി മാലിന്യം സ്വീകരിക്കുക,
Read moreദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് പുതുതായി ഏകീകൃത ഉപഭോക്തൃസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ‘ഓൾവെയ്സ് ഓൺ’ എന്ന ഉപഭോക്തൃകേന്ദ്രത്തിലൂടെദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി യാത്രചെയ്യുന്ന വർക്കാവ ശ്യമായ വിവരങ്ങൾ ലഭ്യമാകും.ഫോൺ, ഇ-മെയിൽ എന്നിവകൂടാതെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, ട്വിറ്റർതുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയും തത്സമയം അധികൃത രുമായി ആശയവിനിമയം നടത്താനാവും. ഉപഭോക്താക്കൾക്ക് 042245555 എന്ന നമ്പറിൽ ഫോണിലൂടെബന്ധപ്പെടാം. ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിന്റെഔദ്യോഗികസാമൂഹിക മാധ്യമ പേജുകളിലൂടെയും വെബ്‌സൈറ്റു കളിലൂടെയും customer.care@dubaiairports.aeഎന്ന ഇ-മെയിലിലൂടെയും സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഒന്നിലേറെഭാഷകളിൽ പുതിയ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്വാട്‌സാപ്പ് ചാറ്റ് കൂടി ഇതിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യമനുസരിച്ച് വിവിധആശയവിനിമയ ഉപാധികളി ലൂടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ കഴിയുന്നതിനാൽ സമയബന്ധിതവും കാര്യക്ഷമവുമായ സേവനങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് ദുബായ്എയർപോർട്ടുകളുടെ സി.ഇ.ഒ. പോൾ ഗ്രിഫിത്ത് വ്യക്തമാക്കി. ഏകീകൃത വ്യാപാരസേവനദാതാവായ ടെലി പെർഫോമൻസുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചത്.
Read moreയുഎഇയിൽ മറ്റുള്ളവരെഓൺലൈനിലൂടെ അപകീർത്തി പ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്താൽ 500,000 ദിർഹം വരെ പിഴഈടാക്കും .പിഴയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്നൽകി.ഓൺലൈനിൽ അപകീർത്തിപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്യുന്നത് യുഎഇയിൽ ശിക്ഷാർഹമായ കുറ്റങ്ങളാണ്, കൂടാതെ കുറ്റവാളികൾക്കെതിരെ പിഴയായി അര ദശലക്ഷം ദിർഹം വരെ പിഴയായി ചുമത്തിയേക്കും. ചില കുറ്റവാളികളെജയിലിലടക്കാൻ പോലും കഴിയും.നിലവിൽ നിയമം കർശന മാണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയടക്കം മറ്റുള്ളവരെആക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി പരാതികളാണ് ഉയരുന്നത് .ഈ സാഹചര്യത്തിലാണ് നിയമം കർശനമാക്കിയത് .ഒരു വിവരശൃംഖല, വിവരസാങ്കേതിക വിദ്യയുടെ ഉപാധി, അല്ലെങ്കിൽ ഒരു വിവരസംവിധാനം എന്നിവ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുകയോചെയ്യുകയോ അതിന് കാരണമാവുകയോ ചെയ്താൽ, അയാൾക്ക് തടവും കൂടാതെ/അല്ലെങ്കിൽ . 250,000 ദിർഹത്തിൽ കുറയാത്തതും500,000 ദിർഹത്തിൽ കൂടാത്തതും ആയ ഒരു പണ പിഴയും ചുമത്തും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
Read moreയു.എ.ഇയിൽ മുട്ട, പാൽ തുടങ്ങി 10 ഭക്ഷ്യവസ്തുക്കളുടെ വില അനുമതി ഇല്ലാതെ കൂട്ടരുതെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ്നൽകി.വില വർധിപ്പിക്കുന്നതിന് മുമ്പ് സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം .പാചക എണ്ണ, മുട്ട, ഫ്രഷ് പാൽ, അരി, പഞ്ചസാര, കോഴിയിറച്ചി , ബ്രഡ്, ധാന്യപ്പൊടികൾ, ക്ലീനിങ് ഡിറ്റർജന്‍റ്, പയർവർഗങ്ങൾ എന്നിവയുടെ വില അനുമതിയില്ലാതെവർധിപ്പിക്കുന്ന തിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഓരോ ഉൽപന്നത്തിൽ നിന്നും വ്യാപാരികൾക്കും വിതരണക്കാർക്കും ലഭിക്കാവുന്നപരമാവധി ലാഭം എത്രയാണെന്നും മന്ത്രാലയം കണക്കാക്കും. വ്യാപാരികൾക്കും വിതരണക്കാർക്കും വില വർധനക്കുള്ള അപേക്ഷകൾസമർപ്പിക്കാൻ പ്രത്യേക സംവിധാനം മന്ത്രാലയം ഏർപ്പെടുത്തും.വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഉൽപന്നങ്ങളുടെ നിലവിലെ വിലയുംകഴിഞ്ഞ മൂന്ന് വർഷത്തെ അവയുടെ വിലയും വിശദീകരിക്കുന്ന റിപ്പോർട്ടും അപേക്ഷക്കൊപ്പം സമർപ്പിക്കണം. ഉൽപാദന ചെലവ്, കമ്പനിയുടെ ബജറ്റ്, അയൽ രാജ്യങ്ങളിൽ ഇതേ ഉൽപന്ന ങ്ങൾക്ക്ഈടാക്കുന്നവിലയുമായുള്ളതാരതമ്യം,എത്രശതമാനം വർധനയാണ്ഉദ്ദേശിക്കുന്നത് തുടങ്ങിയ വിവരങ്ങളും സമർപ്പിക്കണം. ഇവയെല്ലാം പരിശോധിച്ച ശേഷം മന്ത്രാലയം നിയോഗിക്കുന്ന കമ്മിറ്റിയാണ് വിലവർധന സംബന്ധിച്ച തീരുമാനമെടുക്കുക.അവശ്യ ഭക്ഷ്യവസ്തുക്കൾ കുടുംബ ങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുമെന്ന്ഉറപ്പാക്കാനാണ് സർക്കാർ വില വർധനവിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഭക്ഷ്യ സുരക്ഷയുടെ ചുമതല കൂടിയുള്ള കാലാവസ്ഥവ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം അൽ മുഹൈരി വ്യക്തമാക്കി.ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കൾക്ക് സർക്കാർ വില നിയന്ത്രണംഏർപ്പെടുത്തി യിട്ടുണ്ടെന്നും അവർ പറഞ്ഞു. അവശ്യ ഭക്ഷ്യവസ്തുക്കളായ മുട്ട, ബ്രഡ്, ധാന്യപ്പൊടികൾ, ഉപ്പ് തുടങ്ങിയവയുടെ വിലവർധന പരിശോധിക്കാൻ ഏപ്രിലിൽ സാമ്പത്തിക മന്ത്രാലയം പുതിയ നയത്തിന് രൂപം നൽകിയിരുന്നു. ആളുകൾ എല്ലാ ദിവസവുംഉപയോഗിക്കുന്ന 300 അവശ്യ വസ്തുക്കളുടെ വിപണിയിലെ വില വ്യതിയാനം സ്ഥിരമായി നിരീക്ഷിക്കുന്നു ണ്ടെന്നും അധികൃതർവ്യക്തമാക്കുന്നു.
Read moreയുഎഇ യിലെ ആയുർവേദ ഡോക്ടർമാരുടെ കൂട്ടായ്മയായ എമിറേറ്റ്സ് ആയുർവേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ -ഈഗ, ബ്ലഡ്‌ഡോണേർസ് കേരള UAE യുമായി സഹകരിച്ച്രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 24 ഞായറാഴ്ച വൈകീട്ട് 5മണിമുതൽ രാത്രി 9മണിവരെ ഷാർജ ലുലു ഹൈപ്പർ മാർക്കെറ്റിന് എതിർവശം അൽ നാദ പാർക്കിലാണ്ക്യാമ്പ്.കൂടുതൽ വിവരങ്ങൾക്ക് Dr Hridya:052 589 7176 Dr Thesni : 0551366485
Read moreയുഎഇയില്‍പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍കുറഞ്ഞുവരുന്നു . രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍പ്രകാരം ഇന്ന് രാജ്യത്ത് 1,398പേര്‍ക്കാ ണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,095 കൊവിഡ്...
Read moreദുബായിൽ അടുത്ത 5 വർഷത്തിനുള്ളിൽ വൈദ്യുതി, ജല പദ്ധതികൾക്കായി 11 ബില്യൺ ഡോളർ നിക്ഷേപിക്കാനൊ രുങ്ങി DEWA. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുതി, ജല പദ്ധതികൾ എന്നിവയിൽ ദുബായുടെ 40 ബില്യൺ ദിർഹം (10.9 ബില്യൺ ഡോളർ) നിക്ഷേപിച്ച് എമിറേറ്റിലെ വർദ്ധിച്ചുവരുന്ന...
Read more