യു.എ.ഇ. കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രവാസികൾ നൽകുന്ന തുടർച്ചയായ സംഭാവനകൾഏറെ വിലപ്പെട്ടതാണെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യു.എ.ഇ.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടുമാസത്തിനുശേഷം ആദ്യമായിരാജ്യത്തെഅഭിസംബോധനചെയ്തുകൊണ്ട്സംസാരിക്കുകയായി രുന്നു അദ്ദേഹം. യു.എ.ഇ. രൂപവത്കരണംമുതൽ ഇതുവരെ രാജ്യത്തെ രണ്ടാംഭവനമായി കണക്കാക്കുന്ന പ്രവാസികൾ നൽകിയസംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും. രാജ്യ വികസനത്തിൽ പ്രവാസികൾക്ക് ക്രിയാത്മകമായ പങ്കുണ്ടന്നുംഅദ്ദേഹം പറഞ്ഞു. ലോകത്ത് മുൻനിരയിലുള്ള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ആഗോളതലത്തിൽമത്സരശേഷി വർധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിൽ വൈവിധ്യവത്കരണം അത്യാവശ്യമാണ്.മതം, വംശം, സംസ്കാരം എന്നിവ പരിഗണിക്കാതെ ലോകം മുഴുവൻ സഹായം നൽകുന്നതും ലോകരാഷ്ട്രങ്ങളുമായുള്ളസൗഹൃദവും സഹകരണവും തുടരുംമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യകത്മാക്കി. രാജ്യത്തെ വിശ്വസ്തരായ ഇമിറാത്തി പൗരന്മാരിൽ അഭിമാനിക്കുന്നു വെന്നും ബുധനാഴ്ച പ്രാദേശികസമയംവൈകീട്ട് ആറുമണിക്ക് നടത്തിയ വെർച്വൽ പ്രസംഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻവിശദീകരിച്ചു.
Read moreയുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ഒരാൾക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന്ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് മങ്കി പോക്‌സ്സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായിപുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് വൈകീട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നുംആരോഗ്യമന്ത്രി പറഞ്ഞു. രോഗിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെ ടേണ്ട സാഹചര്യമില്ലെന്നുംആരോഗ്യമന്ത്രി വ്യക്തമാക്കി.
Read moreഅബുദാബിയുംലണ്ടനും തമ്മിലുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് എത്തിഹാദ് എയർവേയ്‌സ് വക്താവ്അറിയിച്ചു.ഈ വേനൽ അവധിക്കാലത്ത് ലണ്ടനിലെ ഹീത്രൂ എയർപോർട്ട് യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവ് നേരിടാൻ പാടുപെടുന്നതിനാൽപുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 100,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ലഗേജുകളുടെ കാലതാമസവും നീണ്ട ക്യൂവും കണക്കിലെടുത്ത്അടുത്ത രണ്ട് മാസത്തിനുള്ളിൽ ടിക്കറ്റ് വിൽപ്പന നിർത്താൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഹീത്രൂ എയർപോർട്ടിലെ താത്കാലിക ശേഷിപരിധികളെക്കുറിച്ച് അറിയാമെന്നും അവ എങ്ങനെ പ്രയോഗിക്കുമെന്ന് മനസിലാക്കാൻ എയർപോർട്ട് അധികൃതരുമായും സ്ലോട്ട് കോർഡിനേറ്ററുമായുംപ്രവർത്തിക്കുന്നുണ്ടെന്നും അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് പ്രസ്താവനയിൽ പറഞ്ഞു.എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അത് യഥാസമയംഅറിയിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
Read moreയു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു . നാളെ മുതൽ താപനില ക്രമേണഉയരുമെന്നാണ് വിവരം. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രി കർക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .തിങ്കളാഴ്ചയും നേരിയമഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചിരുന്നു. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ മേഘാവൃതമാണ്. കടുത്ത വേനൽ അനുഭവപ്പെട്ടിരുന്നസ്ഥലങ്ങളിലൊഴികെ അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയായി. ഫുജൈറയിലും അൽ ഐനിലും തിങ്കളാഴ്ച മഴ ലഭിച്ചതായികാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആണ് അറിയിച്ചത്. മസാഫി, കൽബ പ്രദേശങ്ങളിൽ മഴ പെയ്യുന്ന വീഡിയോ ആളുകൾ സാമൂഹിക മാധ്യമങ്ങളിൽപങ്കുവെച്ചിട്ടുണ്ട്. യു.എ.ഇ. യിലെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംഅറിയിച്ചിരുന്നു. മഴയുടെ തോത് വർധിക്കുന്നത് കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടങ്ങൾഒഴിവാക്കാനായി മുന്നിലുള്ള വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി..
Read moreയു.എ.ഇ. യിൽ കൂടുതൽ വാഹനാപകടങ്ങളും സംഭവിക്കുന്നത് അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് ആഭ്യന്തര, ഗതാഗത വകുപ്പ് അധികൃതർപറഞ്ഞു. നിയമം തെറ്റിച്ചുകൊണ്ട് മറ്റു വാഹനങ്ങളെ മറികടക്കുകയും മുന്നിലുള്ള വാഹനങ്ങളു മായി നിശ്ചിതഅകലം പാലിക്കാതെ സിഗ്‌നലുകൾലംഘിച്ചു കൊണ്ടുള്ള ഡ്രൈവിങ്ങും കാരണമാണ് കൂടുതലായും അപകടവും മരണവും സംഭവിക്കുന്നത്.മുൻവർഷം ഗതാഗതനിയമം തെറ്റിച്ചതുകൊണ്ട്സംഭവിച്ച റോഡപകട ങ്ങളിൽ 381 പേർ മരിക്കുകയും 2,620 പേർക്ക് പരിക്കേൽക്കു കയും ചെയ്തെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Read moreഅബൂദബിയിൽ ഈമാസം 15 മുതൽ ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും . ഇതുവരെ വെള്ളിയാഴ്ചയായിരുന്നുഅബൂദബിഎമിറേറ്റിൽ ഫ്രീ പാർക്കിങ് സൗകര്യം. വാരാന്ത്യ ദിനങ്ങളിൽ വരുത്തിയ മാറ്റം മുൻനിർത്തിയാണ് നടപടി. വെള്ളിയാഴ്ചയും പ്രവർത്തിദിന മാക്കി മാറ്റിയതോടെ ദുബൈയിൽ നേരത്തെ തന്നെ സൗജന്യ പാർക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. അതേസമയം ഷാർജയിൽ വെള്ളിയാഴ്ചതന്നെ സൗജന്യ പാർക്കിങ് തുടരാനാണ് തീരുമാനം.
Read moreഅമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി ചതുർ രാജ്യ ഉച്ചകോടി നാളെ നടക്കും. വെർച്വൽ ആയിട്ടാണ് ഉച്ചകോടി നടക്കുന്നത് . അമേരിക്ക, ഇസ്രായേൽ, യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ചേർന്ന് വെർച്വൽ ഉച്ചകോടിയാണ്നടക്കുക. യു.എ.ഇയും ഇന്ത്യയും തമ്മിൽ രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഉച്ചകോടി ചർച്ച ചെയ്യും .
Read moreയു.എ.ഇ.യിൽനിന്നുള്ള തീർഥാടകരെല്ലാം ഹജ്ജ് നിർവഹിച്ചശേഷം മടങ്ങിയെത്തിത്തുടങ്ങി.യു.എ.ഇ.യിൽ മടങ്ങിയെത്തുന്ന ഹജ്ജ് തീർഥാടകർഏഴുദിവസം ക്വാറന്റീൻ നിർബന്ധമാണ്. ആദ്യദിവസം ആവശ്യമുള്ളവർക്ക് കോവിഡ് പരിശോധന നടത്താം. എന്നാൽ, നാലാംദിവസം നിർബന്ധമായുംകോവിഡ് പരിശോധന നടത്തിയിരിക്കണം. ഇതുവരെ നിർവഹിക്കാത്തവർക്കും 65 വയസ്സിന് താഴെയുള്ളവർക്കും മാത്രമായി ഈ വർഷത്തെ ഹജ്ജ്പരിമിതപ്പെടുത്തിയിരുന്നു. ഏകദേശം 850-ഓളം തീർഥാടകർ കഴിഞ്ഞദിവസം ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെത്തി. എമിറേറ്റ്‌സ്എയർലൈനും സൗദി എയർലൈൻസും ഏർപ്പെടുത്തിയിരുന്ന പ്രത്യേക ഹജ്ജ് വിമാനത്തിലായിരുന്നു തീർഥാടകരുടെ യാത്ര. മുൻവർഷം കോവിഡ്കാരണം ഹജ്ജിന് അനുമതി നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ ഹജ്ജ് പൂർണതോതിൽ നിർവഹിക്കാനായതിന്റെ സന്തോഷത്തിലാണ്തീർഥാടകർ.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) തീർഥാടകർക്കായിവിമാനത്താവളത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മടങ്ങിയെത്തിയവർക്കായി പ്രത്യേക ചെക്ക്ഔട്ട്, ഇമിഗ്രേഷൻ, സുരക്ഷാനടപടിക്രമങ്ങൾ എന്നിവയെല്ലാം സജ്ജമാക്കിയിരുന്നു. കൂടാതെ സ്മാർട്ട് ഗേറ്റുകളിലൂടെ പരിശോധന പൂർത്തിയാക്കി ഏതാനും മിനിറ്റുകൾക്കകംഇവർക്ക് പുറത്തിറങ്ങാനും അവസരമൊരുക്കി. അടുത്തദിവസങ്ങളിൽ യു.എ.ഇ.യിൽനിന്ന് പോയ കൂടുതൽ തീർഥാടകർ തിരികെയെത്തുമെന്നാണ്പ്രതീക്ഷിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ. ജനറൽ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. അവധിദിനങ്ങളിലും ഹജ്ജ്സീസണിലും യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ സ്മാർട്ട് ഗേറ്റുകൾ പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ യാത്രക്കാർക്ക് നടപടിക്രമങ്ങൾറെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാൻ സഹായകരമായി. സൗദിയിലേക്ക് പോകുന്നവർക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് സേവനങ്ങളുംനൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read moreഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം.പൊലീസുമായുള്ള വിദേശികളുടെ ആശയവിനിമയം സുഗമമാക്കുന്നതിന്ഷാർജ പൊലീസ് 'സ്മാർട്ട് ട്രാൻസ്ലേഷൻ ഫോർ ഫോറിൻ കസ്റ്റമേഴ്സ്' സംവിധാനത്തിന് തുടക്കം കുറിച്ചു. ഈ സംവിധാനത്തിലാണ് 192 ഭാഷകൾഉൾപ്പെടുത്തിയിരിക്കുന്നത്. ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ രാജ്യക്കാർക്ക് ഇനി അവരുടെ മാതൃഭാഷയിൽ ആശയവിനിമയം നടത്താമെന്ന്ഷാർജ പൊലീസ് ജനറൽ കമാൻഡിന് കീഴിലെ കോംപ്രിഹെൻസിവ് പൊലീസ് സ്റ്റേഷൻസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ കേണൽ യൂസഫ് ബിൻ ഹർമൂൽപറഞ്ഞു.ക്രിമിനൽ കേസുകളും ട്രാഫിക് സംബന്ധമായ കേസുകളും കൈകാര്യം ചെയ്യുമ്പോഴാണ് ഇത് കൂടുതൽ ഫലപ്രദമാകുകയെന്ന് അദ്ദേഹംവ്യക്തമാക്കി. സാമൂഹിക സേവനവും സുരക്ഷയും വർധിപ്പിക്കുന്നതിന്‍റെയും വിദേശികൾക്കുള്ള സേവനം കാര്യക്ഷമമാക്കുന്നതിന്‍റെയും ഭാഗമായാണ്ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വിദേശികളുമായി ബന്ധപ്പെട്ട കേസുകളിലും ഇടപാടുകളിലും സമയവും അധ്വാനവുംലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ക്രിമിനൽ കേസുകളിലും ട്രാഫിക് സംബന്ധമായ പരാതികളിലും കൂടുതൽ സുതാര്യത ഉറപ്പുവരുത്താനുംവേഗം പരിഹാരം കാണാനും കഴിയും.കേസന്വേഷണത്തിൽ കുറ്റാരോപിതരുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് ഡിജിറ്റൽ സാങ്കേതികതയുടെസേവനം ഉപയോഗപ്പെടുത്തുന്ന 'റിമോട്ട് വിഷ്വൽ ഇൻവെസ്റ്റിഗേഷൻ' സംവിധാനവും ഷാർജ പൊലീസ് ഏർപ്പെടുത്തി.കൂടുതലായും കുടുംബവഴക്കുമായിബന്ധപ്പെട്ട കേസുകളിലാണ് ഇതിന്‍റെ സേവനം പ്രയോജനപ്പെടുകയെന്നും കേണൽ യൂസഫ് ബിൻ ഹർമൂൽ പറഞ്ഞു.
Read moreയുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ഒരു മാസത്തിലേറെയായി ആയിരത്തിലധികം കേസുകളാണ് രാജ്യത്ത്റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം ജൂൺ 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ നൂറിൽ താഴെയെത്തിയനിരക്ക് പെട്ടെന്ന് കൂടി വരികയായിരുന്നു.9,64,521 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് . ഇതിൽ ആകെ: 9,44,914പേർ രോഗമുക്തി നേടി . 2,324പേർക്കാണ് യു എ ഇയിൽ ജീവൻ നഷ്ടം ആയത് . ചികിത്സയിലുള്ളവർ 17,283. ആണ്. ആർടിപിസിആർ പരിശോധനകളും കൂടിയിട്ടുണ്ട്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,046 ആർടിപിസിആർ പരിശോധനകൾ നടത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നൽകുന്നതിനും രാജ്യവ്യാപകമായി പരിശോധന നടത്തുന്നുണ്ടെന്ന്അധികൃതർ അറിയിച്ചു. അതേസമയം, വേനലവധിക്ക് വിമാന യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കേസുകൾ വീണ്ടുംവർധിച്ചു വരുന്ന സാഹചര്യ ത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പ് നൽകി .
Read more