Tag: uaenews

ദുബായിൽ ഇന്ന് വെള്ളിയാഴ്ച മുതൽപ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കി തുടങ്ങി.

ദുബായിൽ ഇന്ന് വെള്ളിയാഴ്ച മുതൽപ്ലാസ്റ്റിക് ബാഗുകൾക്ക്  പണമീടാക്കി തുടങ്ങി . കടകളിൽ കാരി ബാഗുകൾക്ക് ഇനി മുതൽ 25 ഫിൽസാണ്ഈടാക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു . ഓൺലൈൻ സാധനങ്ങൾക്ക് പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് ഒഴിവാക്കാനും കമ്പനികൾആലോചിക്കുന്നുണ്ട്. പേപ്പർ കവറിൽ നൽകുകയോ കവർ ഒഴിവാക്കി സാധനങ്ങൾ മാത്രമായി നൽകുകയോ ചെയ്യാനാണ് തീരുമാനം. ഒറ്റത്തവണഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കവറുകളുമായി സൂപ്പർ മാർക്കറ്റുകളിൽ എത്തുകയോകവറുകൾക്ക് പണം നൽകി വാങ്ങുകയോ വേണമെന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ്വിലയിരുത്തൽ.റെസ്റ്റോറന്റുകൾ, തുണിക്കടകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ കടകൾക്കും ബാഗ് നിയന്ത്രണ ഉത്തരവ് ബാധകമാണ്. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ 50 ഫിൽസിനും കോട്ടൺ ബാഗുകൾ രണ്ടര ദിർഹത്തിനും കട്ടികൂടിയ വലിയ ബാഗുകൾ 11.50 ദിർഹത്തിനുംകടകളിൽ ലഭ്യമാണ്. ദുബായിൽ രണ്ടു വർഷത്തിനകം ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനംഏർപ്പെടുത്താനാണ് തീരുമാനം. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യപടി യായാണ് ഒറ്റത്തവണ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുന്നത്.ആദ്യഘട്ടത്തിലെ പുരോഗതി വിലയിരുത്തിയ ശേഷംതുടർനടപടികൾ കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം. പ്രകൃതിവിഭവങ്ങളും പാരിസ്ഥിതിക ആവാസ വ്യവസ്ഥകളും സംരക്ഷിക്കുന്നതിന്ജനങ്ങളുടെ പാരിസ്ഥിതി ക അവബോധത്തിൽ മാറ്റങ്ങളുണ്ടാകേണ്ടത് അനിവാര്യ മാണെ ന്ന് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ വിലയിരുത്തി യിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് വില ഈടാക്കുന്ന രീതി നിലവിൽ 30-ലേറെ രാജ്യങ്ങളിൽ പ്രാബല്യത്തിൽ ഉണ്ട്. ദുബായിലെഎല്ലാ ബിസിനസ് സ്ഥാപന ങ്ങളും സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തെ പൂർണമായും പിന്തുണച്ചതായി കൗൺസിൽ നടത്തിയ സർവേയിൽകണ്ടെത്തിയിരുന്നു.

Read more

അബുദാബിയിൽ എക്സ്പ്രസ് ബസ് സർവീസുകളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി.

അബുദാബിയിൽ   എക്സ്പ്രസ് ബസ് സർവീസുകളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. കുറഞ്ഞ സമയത്തിനുള്ളിൽ നേരിട്ട് യാത്ര നടത്താനാകുംഎന്നതാണ് എക്സ്പ്രസ് ബസുകളുടെ പ്രത്യേകത. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ബസ് സർവീസിന് പൊതുജനങ്ങളിൽനിന്ന് ലഭിച്ച ആവേശകരമായപ്രതികരണത്തെത്തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത്. സ്വകാര്യമേഖലയുടെ സഹകരണത്തോടെയാണ് ഇൻട്രാഗേറ്റഡ്ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി.) സർവീസുകൾ ആരംഭിക്കുന്നത്.38 ബസുകൾ സ്വകാര്യമേഖലയിൽ നിന്നെടുത്താണ് ആദ്യഘട്ടം ആരംഭിച്ചത്. ഇതുവരെ 70,000 യാത്രക്കാർക്ക് സേവനം നൽകിയതായി ഐ.ടി.സി. അറിയിച്ചു. അബുദാബി സിറ്റിയിൽനിന്ന് ബനിയാസിലെ ടാക്സി സ്റ്റേഷൻ, അൽമഫ്റഖ് സിറ്റി, അൽ മിർഫ സിറ്റി, സായിദ് സിറ്റി തുടങ്ങിയവയാണ് പുതിയ സർവീസുകൾ. സിറ്റിയിലെ ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്‌സ്റ്റോപ്പ്എക്സ്പ്രസ് ബസുകളുടെ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസ് സ്റ്റേഷനുകൾ നവീകരിക്കുന്ന തിനും കലാപരമായ അലങ്കാരങ്ങൾ നടത്തുന്നതിനുംഐ.ടി.സി. തീരുമാനം എടുത്തിട്ടുണ്ട്. പൊതുഗതാഗതമേഖല കൂടുതൽ വിപുലവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്ഐ.ടി.സി. ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

Read more

യുഎഇയിൽ ചൂടുംപൊടിയും നിറഞ്ഞകാലാവസ്ഥ തുടരുമെന്നും: താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും : താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഫുജൈറയിൽ മഴയ്ക്കും സാധ്യത ഉണ്ട് .അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ്  നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചത് . പൊടികാറ്റ് വീശുന്നത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ അൽ ഐനിലെ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും വേഗത കുറയ്ക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.NCM അനുസരിച്ച്, കാലാവസ്ഥ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതമായിരിക്കും, ചിലപ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഇത് ഉച്ചയോടെ കിഴക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് കാരണമായേക്കാം.രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 44 ° C വരെയും പർവതങ്ങളിൽ 31 മുതൽ 36 ° C വരെയും ഉയരും. ഇന്നലെ ഉച്ചയ്ക്ക് 2.30ന് അൽ ഐനിലെ സ്വീഹാനിൽ 48 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്

Read more

യു.എ.ഇ.യിൽഇന്ധനനിരക്കിൽമാറ്റങ്ങളുണ്ടാകുന്നസാഹചര്യത്തിൽ ടാക്സിനിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യാം.

യു.എ.ഇ.യിൽഇന്ധനനിരക്കിൽമാറ്റങ്ങളുണ്ടാകുന്നസാഹചര്യത്തിൽ ടാക്സിനിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യാമെ ന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്ധനവില സമിതി എല്ലാ മാസാവസാനവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്.കഴിഞ്ഞ ജനുവരിമുതൽ യു.എ.ഇ.യിൽ പെട്രോൾ വില 56 ശതമാനത്തിലേറെ ഉയർന്നിരുന്നു.

Read more

യുഎഇയില്‍ ഇന്നുമുതൽ ഇന്ധനവിലവീണ്ടും വർദ്ധിച്ചു.

യുഎഇയില്‍ ഇന്നുമുതൽ ഇന്ധനവില  വീണ്ടും വർദ്ധിച്ചു. ജൂലൈ മാസത്തെ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റിയാണ് ഇന്നലെ രാത്രി  പ്രഖ്യാപിച്ചത് . ജൂണ്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടുണ്ട്. പുതിയ വില ഇന്ന് മുതല്‍ പ്രബാല്യത്തില്‍ ആയിട്ടുണ്ട്.സൂപ്പര്‍ - 98 പെട്രോളിന് ജൂലൈ മാസത്തില്‍ 4.63 ദിര്‍ഹമായിരിക്കും വില. ജൂണില്‍ ഇത് 4.15 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 4.03 ദിര്‍ഹത്തില്‍ നിന്നും 4.52 ദിര്‍ഹമാക്കിയിട്ടുണ്ട്. ഇ-പ്ലസ് പെട്രോളിന് 4.44 ദിര്‍ഹമായി രിക്കും ഇനി നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.96 ദിര്‍ഹമായിരുന്നു. രാജ്യത്തെ ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചി ട്ടുണ്ട്. ജൂണിലെ 4.14 ദിര്‍ഹമായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വിലയെങ്കില്‍ ഇന് 4.76 ദിര്‍ഹം നല്‍കണം.2015 ഓഗസ്റ്റ് മാസത്തി ല്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞ തിന് ശേഷം ആദ്യമായി കഴിഞ്ഞ മാസമാണ് ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്.ജൂണ്‍മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ഉയര്‍ന്ന വിലയാണ് രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.

Read more

ദുബായിൽ  സ്വർണത്തിന്റെയും വിലയേറിയ കല്ലുകളു ടെയും മാറ്റും ഗുണവും അറിയാൻ സംവിധാനംഏർപ്പെടുത്തി

ദുബായിൽ  സ്വർണത്തിന്റെയും വിലയേറിയ കല്ലുകളു ടെയും മാറ്റും ഗുണവും അറിയാൻ ദുബായ് സെൻട്രൽ ലാബിൽ ലേസർ പരിശോധന സംവിധാനംഏർപ്പെടുത്തി. കയ്യിലി രിക്കുന്ന കല്ലുകളുടെ നിലവാരത്തിൽ സംശയമുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ലാബിലെത്തി പരിശോധിച്ചു പരിശുദ്ധിഉറപ്പാക്കാം.തട്ടിപ്പു കല്ലുകളും ആഭരണങ്ങളും വാങ്ങി പറ്റിക്കപ്പെടാതിരിക്കാൻ ലാബ് പരിശോധന സഹായിക്കും. കല്ലുകൾ ഏതു രീതിയിൽരൂപപ്പെടുത്തിയതാണെന്നും കാലപ്പഴക്കവും പരിശോധനയിൽ വ്യക്തമാകും.കരാമ ഉംഹുറൈർ റോഡിലാണ് ലാബ് പ്രവർത്തിക്കുന്നത്. ഭക്ഷണം, ഇലക്ട്രോണിക് സാധനങ്ങൾ, നിർമാണ സാമഗ്രികൾ തുടങ്ങിയവയുടെ ഗുണനിലവാര പരിശോധനയും ലാബിൽ ചെയ്യാം

Read more

യു എ ഇ വിസ ഉള്ളവർ വിദേശ യാത്രയിൽ എമിറേറ്റ്സ് ഐഡി കരുതണമെന്ന് അധികൃതർ.

യു എ ഇ വിസ ഉള്ളവർ വിദേശ യാത്രയിൽ എമിറേറ്റ്സ് ഐഡി കരുതണമെന്ന് അധികൃതർ .എമിറേറ്റ്സ് ഐഡിയുമായി  തൊഴിൽ വീസ ലിങ്ക്ചെയ്തവരാണെങ്കിൽ വിദേശ യാത്രയ്ക്കു എമിറേറ്റ്സ് ഐഡി കയ്യിൽ കരുതുന്നത് തടസ്സമില്ലാതെ യാത്ര ചെയ്യാൻ ഗുണകരമാകുമെന്ന്  അധികൃതർഓർമ്മിപ്പിച്ചു . പുതിയ നിയമം അനുസരിച്ച് വീസ പാസ്പോർട്ടിൽ സ്റ്റാംപ് ചെയ്യാത്തവരാണ് എമിറേറ്റ്സ് ഐഡി  കരുതേണ്ടത്.നിലവിൽ പാസ്പോർട്ടിൽസാധുതയുള്ള വീസ ഉള്ളവർക്ക് എമിറേറ്റ്സ് ഐഡി നിർബന്ധമില്ല. യുഎഇയിൽ മേയ് 16 മുതലാണ് ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ വീസപാസ്പോർട്ടിൽ പതിക്കുന്നത് പൂർണമായും നിർത്തിയത്. ഇതിനുശേഷം വീസ എടുക്കുകയോ പുതുക്കുകയോ ചെയ്യുന്നവരുടെ വിവരങ്ങൾ എമിറേറ്റ്സ്ഐഡിയുമായി ബന്ധിപ്പിച്ചിരുന്നു. വീസ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ പ്രത്യക്ഷത്തിൽ കാണാനാവില്ല.പുതിയ തിരിച്ചറിയൽ കാർഡിൽ ഐഡിനമ്പർ, വ്യക്തിയുടെ പേര്, ഫോട്ടോ, ജനന തീയതി, തസ്തിക, ജോലി ചെയ്യുന്ന കമ്പനി, ഇഷ്യൂ ചെയ്ത സ്ഥലം, തീയതി, കാലപരിധി എന്നീ വിവരങ്ങൾഉണ്ടാകും. ഇതേസമയം വിവിധ രാജ്യങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു പാസ്പോർട്ട് റീ‍‍ഡർ മുഖേന എമിറേറ്റ്സ് ഐഡി സ്വൈപ് ചെയ്താൽ വിവരംലഭ്യമാകുമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) നേരത്തെവ്യക്തമാക്കിയിരുന്നു.അതു സാധിച്ചില്ലെങ്കിൽ എമിറേറ്റ്സ് ഐഡി നമ്പറോ പാസ്പോർട്ട് നമ്പറോ നൽകിയാലും താമസ വീസ വിവരങ്ങൾലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. അബുദാബി ഉൾപ്പെടെ ചില എമിറേറ്റുകളിൽ ഏപ്രിൽ 11 മുതൽ താമസ വീസ സ്റ്റിക്കർ പാസ്പോർട്ടിൽപതിക്കുന്നത് നിർത്തലാക്കിയിരുന്നു. ദുബായിൽ തിരിച്ചറിയൽ കാർഡുമായി വീസ വിവരങ്ങൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും പാസ്പോർട്ടിൽ വീസപതിക്കുന്നത് നിർത്തിയിട്ടില്ല

Read more

പ്രിയപ്പെട്ട വെട്ടൂർജിക്ക് വിട …
വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു.

ഗൾഫ് പ്രക്ഷേപണ കലയുടെ ഇതിഹാസം വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു. കഴിഞ്ഞ രാത്രി രണ്ടു മണിക്ക് ബാംഗ്ലൂർ സ്വകാര്യ ആശുപത്രിയിൽ വൃക്ക രോഗസംബന്ധമായ അസുഖം കാരണമാണ് മരണം. ഇന്ന് വൈകുന്നേരം നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയിൽ സംസ്കാരം. 74 വയസ്സ്90 കളിൽ യുഎ ...

Read more

ഗൾഫിൽ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവർ ഓഫർ ലെറ്റർ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം.

ഗൾഫിൽ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവർ ഓഫർ ലെറ്റർ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയഅധികൃതർ. വ്യാജ ഓഫർ ലെറ്റർ ലഭിച്ച് തൊഴിലാളികൾ വഞ്ചിതരാകുന്നത് ഒഴിവാകാനാണിത്.തൊഴിൽ സ്ഥാപനങ്ങൾ നൽകുന്ന ഓഫർ ലെറ്റർഅടിസ്ഥാനമാക്കിയാണ് തൊഴിൽ കരാറുകളുടെ നടപടിക്രമങ്ങൾ മന്ത്രാലയം പൂർത്തിയാക്കുക. തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ട് രൂപപ്പെടുത്തിയതൊഴിൽ വാഗ്ദാന പത്രികകളാണ് ഒരാളുടെ പ്രാഥമിക തൊഴിൽ രേഖ. വിദേശത്തുള്ള തൊഴിലാളികളെ കൊണ്ടുവരുന്നതിനു മുൻപ് ഓഫർ ലെറ്റർഅവർക്ക് അയയ്ക്കണം.ഇതിലെ തൊഴിൽ സംബന്ധമായ കാര്യങ്ങൾ വായിച്ച് മനസ്സിലാക്കി വേണം ഉദ്യോഗാർഥി ഒപ്പ് വയ്ക്കാൻ. ശേഷം ഇതുതൊഴിലുടമയ്ക്ക് തിരിച്ചയക്കണം. ഇപ്രകാരം ലഭിക്കുന്ന ഓഫർ ലെറ്ററുകകളിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് കൃത്യത ഉറപ്പാക്കണമെന്നാണു മന്ത്രാലയഅധികൃതരുടെ മുന്നറിയിപ്പ്. ഓഫർ ലെറ്റർ പ്രിന്റ് ചെയ്യുന്നതിനും നിർദിഷ്ട സ്ഥാപനത്തിനു അനുവദിച്ച തൊഴിൽ ക്വോട്ട അറിയുന്നതി നുംമന്ത്രാലയത്തിന് അപേക്ഷ നൽകണം.പരിധിയിൽ കവിഞ്ഞ തൊഴിൽ പെർമിറ്റുകൾ അനുവദിക്കില്ല. തൊഴിലിന്റെ സമഗ്രരൂപം അടങ്ങിയതായിരിക്കണംഓഫർ ലെറ്ററുകൾ. ഇത് ഉദ്യോഗാർഥിക്കോ നിയമാനുസൃത റിക്രൂട്ടിങ് ഏജൻസികൾക്കോ അയച്ച് കൊടുത്താണ് വിദേശ രാജ്യങ്ങളിലുള്ളതൊഴിലന്വേഷകന്റെ ഒപ്പ് പതിപ്പിക്കുന്നത്. ഓഫർ ലെറ്റർ വ്യാജമല്ലെന്ന് ഉറപ്പാക്കാൻ മൂന്ന്‌ വഴികൾ ഉണ്ട് .നിയമനം രാജ്യത്തിനകത്ത് നിന്നാണെങ്കിലും പുറത്ത് നിന്നാണെങ്കിലും പരിശോധിക്കാം. ∙ ആദ്യം മന്ത്രാലയത്തിന്റെ വെബ് സൈറ്റിലെ അന്വേഷണ സേവനം പ്രയോജനപ്പെടുത്താം. ∙ സ്മാർട്ട് ആപ് വഴിയും വ്യാജ ഓഫർ ലെറ്റർ തിരിച്ചറിയാം.∙ ഇതിനു പുറമെ മന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റമർ ഹാപ്പിനസ്സ് സെന്ററുകൾ വഴിയും ലഭിച്ച തൊഴിൽ നിയമന വിശദാംശങ്ങൾ അറിയാനാകും

Read more

സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ.

സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ. മാസപ്പിറവി നിരീക്ഷകരാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്. ഇത് പ്രകാരം ഹജജിന്റെപ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ട് വെള്ളിയാഴ്ചയായിരിക്കും. ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിന്ശനിയാഴ്ചയുമായിരിക്കും. ഹജജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് അധികൃതരും ഹാജിമാരും. ജൂലൈഏഴിനാണ് ഹജജ് ചടങ്ങുകള്‍ തുടങ്ങുക. ബലിപെരുന്നാളിന് യുഎഇയില്‍നാലു ദിവസത്തെ അവധി യാണ്ലഭിക്കുക. ഇത് ജൂലായ് എട്ട്  മുതൽ 11 വരെ ആകാനാണ് സാധ്യത.ഉദ്യോഗിക പ്രഖ്യാപനം ഉടൻഉണ്ടാകും.ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും  മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍  സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ. മാസപ്പിറവി നിരീക്ഷകരാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്. ഇത് പ്രകാരം ഹജജിന്റെപ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ട് വെള്ളിയാഴ്ചയായിരിക്കും. ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിന്ശനിയാഴ്ചയുമായിരിക്കും. ഹജജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് അധികൃതരും ഹാജിമാരും. ജൂലൈഏഴിനാണ് ഹജജ് ചടങ്ങുകള്‍ തുടങ്ങുക. ബലിപെരുന്നാളിന് യുഎഇയില്‍നാലു ദിവസത്തെ അവധി യാണ്ലഭിക്കുക. ഇത് ജൂലായ് എട്ട്  മുതൽ 11 വരെ ആകാനാണ് സാധ്യത.ഉദ്യോഗിക പ്രഖ്യാപനം ഉടൻഉണ്ടാകും.ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും  മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ ഹജ്ജ് 13 നാണ് ഈ വർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുക.

Read more
Page 15 of 19 1 14 15 16 19

Recommended