യുഎഇയിൽ അനധികൃതമായി പണപ്പിരിവ് നടത്തിയാൽ 3 ലക്ഷം ദിർഹം വരെ പിഴയും തടവും ശിക്ഷ ലഭിക്കും. അനുമതിയില്ലാതെ ധനസമാഹരണം നടത്തുന്നത് യുഎഇയിൽ 300,000 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ സാമൂഹിക വികസന അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹെസ്സ അബ്ദുൾ റഹ്മാൻ തഹ്ലക്ക് അറിയിച്ചു.ചില മാനുഷിക സാഹചര്യങ്ങളെ സഹായിക്കുന്ന തിന്, സോഷ്യൽ മീഡിയയിലൂടെയോ വെബ്സൈറ്റുകളിലൂടെ യോ പരസ്യം ചെയ്ത് ഫണ്ട് ശേഖരണത്തിനായി ആളുകളെ വിളിക്കുന്നതും കുറ്റമാണ്.
യുഎഇയുടെ ധനസമാഹരണ നിയന്ത്രണ നിയമം അനുസരിച്ച്, അനുമതിയില്ലാതെ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പിഴ 150,000 ദിർഹവും പരമാവധി 300,000 ദിർഹവുമാണ്. ജയിൽ ശിക്ഷയും പിരിച്ച ഫണ്ട് കണ്ടുകെട്ടലും ഉൾപ്പെടെയുള്ള മറ്റ് ശിക്ഷാ നടപടികളും നേരിടേണ്ടി വരുമെന്നും തഹ്ലക് പറഞ്ഞു.
പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണ തുകകൾ ശേഖരിക്കുന്നതിനോ സ്വീകരിക്കുന്നതിനോ ആയി ഏതെങ്കിലും പരിപാടി സംഘടിപ്പിക്കുന്നതും കുറ്റകരമാണ്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള എക്സിക്യൂട്ടീവ് ഓഫീസിന്റെ നിയന്ത്രണങ്ങൾക്കും നടപടികൾക്കും അനുസൃതമാണിത്.