യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.അടുത്ത അധ്യയന വർഷം മുതൽ നിരക്കുയരാനാണ് സാധ്യത. ഇന്ധനവില വർധനയെത്തുടർന്ന് സ്കൂൾ ബസ് സേവനദാതാക്കളുടെ വർധിച്ച ചെലവ് രക്ഷിതാക്കളുമായി പങ്കിടാനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ സ്കൂൾ അധികൃതരുമായി നടത്തിവരുകയാണെന്ന് സ്വകാര്യ ബസ് ട്രാൻസ്പോർട്ട് സർവീസ് കമ്പനികൾ അറിയിച്ചു.വേനലവധി കഴിഞ്ഞ് അധ്യയനവർഷം സെപ്റ്റംബറിൽ പുനരാരംഭി ക്കുന്നതോടെ തീരുമാനങ്ങൾക്ക് വ്യക്തത ഉണ്ടാകും. സ്കൂൾ ബസ് നിരക്ക് ഉയരുമ്പോൾ കുടുംബ ബജറ്റ് താളം തെറ്റുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. ഒന്നിലേറെ വിദ്യാർഥികൾ ഉള്ള കുടുംബങ്ങളിൽ നിരക്ക് വർധന കാര്യമായി ബാധിച്ചേക്കാം .സ്കൂൾ ബസ് ശൃംഖലയിൽ വൈദ്യുതബസുകൾ വരുന്നത് പരിഹാരമായേക്കുമെന്നും ചില രക്ഷിതാക്കൾ അഭിപ്രായ പ്പെടുന്നു.അതേസമയം പുതിയ അധ്യയനവർഷത്തിൽ ട്യൂഷൻ ഫീസുകൾ ഉയർത്താൻ പാടില്ലെന്ന് സ്കൂളുകൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഓരോ എമിറേറ്റിലും വ്യത്യസ്ത രീതിയിലാണ് സ്കൂൾ ഫീസ് നിരക്കുകൾ.