ന്യൂഡൽഹി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമ സാധ്യതയെ തുടർന്ന് കേന്ദ്ര സർക്കാർ അവശ്യവസ്തു നിയമം (1995) പ്രയോഗിച്ചു. പെട്രോളിയവും പ്രകൃതിവാതകവും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് ഈ നടപടിയുടെ പരിധിയിൽ വരുന്നത്.
എൽ.പി.ജി ലഭ്യത കുറയുന്നതിന്റെ പ്രതിഫലം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗാർഹികവും വാണിജ്യവുമായ മേഖലകളെയും ബാധിക്കാമെന്നാണ് സൂചന.
പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, എൽ.പി.ജി സിലിണ്ടർ ബുക്കിംഗുകൾക്ക് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ നിലവിൽ എൽ.പി.ജിക്ക് വലിയ പ്രതിസന്ധിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന എൽ.പി.ജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഥമ പരിഗണന നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
പ്രതിസന്ധി നേരിടുന്നതിനായി അധികമായി ഉത്പാദിപ്പിക്കുന്ന പാചകവാതകം ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവെക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.
അതേസമയം മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യത കുറവാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.







































