ഷാർജ: സാഹിത്യ സാംസ്കാരിക ചർച്ചകൾക്കൊപ്പം ലോകത്തിന്റെ നിലനിൽപ്പും അതിജീവനവും കൂടി ചർച്ച ചെയ്യപ്പെടുന്ന പുസ്തകമേളയാവുകയാണ് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 40 മത് പതിപ്പ്. മേളയുടെ അവസാന വാരാന്ത്യ ദിനങ്ങളിലേക്ക് എത്തുമ്പോൾ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള അതിഥികളാണ് ആസ്വാദകർക്കായി എത്തിച്ചേരുന്നത്. പുസ്തകോത്സവത്തിന്റെ ഒൻപതാം ദിവസമായ നവംബർ 11 വ്യാഴാഴ്ച പ്രശസ്ത പ്രഭാഷകൻ അർഫീൻ ഖാൻ ആസ്വാദകരോട് സംവദിക്കുന്നു. വൈകിട്ട് 8.30 മുതൽ 9.30 വരെ
ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ സംരംഭക രംഗത്തും പൊതുരംഗത്തുമടക്കം ജീവിതത്തിൽ എവിടേയും വിജയത്തിലേക്ക് മുന്നേറാൻ സ്വീകരിക്കാവുന്ന വഴികളെക്കുറിച്ച് അർഫീൻ ഖാൻ സംസാരിക്കും. ജീവിതത്തിന്റെ ആനന്ദ സൂക്തം അഥവാ ‘ഇകിഗായ്’ എന്ന ലോകോത്തര ബെസ്റ്റ് സെല്ലെർ കൃതിയുടെ സഹ-രചയിതാവ് ഫ്രാൻസെസ്ക് മിറാലെസ് പുസ്തകത്തെക്കുറിച്ചും ജീവിതത്തിന്റെ ഇക്കിഗായ് കണ്ടെത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും സംസാരിക്കുന്നു. നവംബർ 12 വെള്ളിയാഴ്ച വൈകിട്ട് 6.00 മണി മുതൽ 7.00 വരെ ഡിസ്കഷൻ ഫോറം 2 ഇൽ നടക്കുന്ന മുഖാമുഖം പരിപാടിയിൽ ഇകിഗായ് എന്ന ആശയത്തെക്കുറിച്ചും ജീവിതത്തിൽ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ആസ്വാദകരോട് സംസാരിക്കും. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ പിഎഫ് മാത്യൂസ്, മലയാള സാഹിത്യ ഭൂമികയെക്കുറിച്ചും കോവിഡ് വ്യാപനകാലത്തെ എഴുത്തുവഴികളെക്കുറിച്ചും സമീപകാല കൃതികളെക്കുറിച്ചും ആസ്വാദകരോട് സംവദിക്കും. ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കുട്ടിസ്രാങ്ക്, ഈ മ യൗ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് മുൻകാല കൃതികളിൽ നിന്ന് വ്യത്യസ്തമായി, തന്റെ പുതിയ കൃതിയായ ‘കടലിന്റെ മണം’ എന്ന നോവലിൽ സ്വീകരിച്ചിരിക്കുന്ന പുതിയ പ്രമേയത്തെയും പരിചയപ്പെടുത്തുന്നു. നവംബർ 12 വെള്ളിയാഴ്ച വൈകിട്ട് 6.00 മണിമുതൽ 7.00 വരെ ഇന്റലെക്ച്വൽ ഹാളിൽ ആയിരിക്കും പരിപാടി. ഇന്ത്യയിൽ നിന്നുള്ള ജ്ഞാനപീഠ പുരസ്കാര ജേതാവ് അമിതാവ് ഘോഷ്, തന്റെ ഏറ്റവും പുതിയ കൃതിയായ ‘ഒരു ജാതിക്ക ശാപം:- പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങൾ’ എന്ന നോവലിലേക്കാണ് ആസ്വാദകനെ ക്ഷണിക്കുന്നത്. ലോകമെങ്ങും സജീവ ശ്രദ്ധയിലുള്ള ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, അവ മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, എന്നിവയെ അഭിസംബോധന ചെയ്യുന്ന നോവൽ അതിൽ നിന്നും ഉൾക്കൊള്ളേണ്ട പാഠങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. നവംബർ 12 ന്, മേളയുടെ രണ്ടാമത്തെ വെള്ളിയാഴ്ച വൈകിട്ട് 8. 30 മുതൽ 9. 30 വരെ ഇന്റലെക്ച്വൽ ഹാളിൽ ആയിരിക്കും പരിപാടി നടക്കുക. കൂടാതെ, ‘ഇൻഡിക- ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ജൈവിക ചരിത്രം’ എന്ന കൃതിയുമായി യുവ എഴുത്തുകാരൻ പ്രണയ് ലാലും ഉണ്ടാകും. ഒരുപക്ഷേ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ പഠനങ്ങളെ മറികടന്ന്, സ്വാഭാവിക ജൈവിക ചരിത്രത്തിൽ ഊന്നിക്കൊണ്ടുള്ള ഈ വിഷയത്തിലെ ഒരേയൊരു കൃതിയാണിതെന്നും നിരൂപകർ അഭിപ്രായപ്പെടുന്നു. മേളയുടെ രണ്ടാമത്തെ വെള്ളിയാഴ്ചയായ നവംബർ 12 ന്, വൈകിട്ട് 8. 30 മുതൽ 9. 30 വരെ ഡിസ്കഷൻ ഫോറം 2 ഇൽ ആയിരിക്കും പരിപാടി നടക്കുക.
ഇന്ത്യൻ ക്രിക്കറ്റിലെ പ്രിയതാരം, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ആസ്വാദകരോട് സംവദിക്കും. പുസ്തക മേളയുടെ അവസാനദിനമായ നവംബർ 13 ശനിയാഴ്ച വൈകിട്ടു 3.30 മുതൽ 5.00 വരെ ബാൾ റൂമിൽ നടക്കുന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ ക്രിക്കറ്റ് ജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുക. ക്രിക്കറ്റ് പ്രേമികൾ എക്കാലത്തും സ്നേഹപൂർവ്വം ‘ദാദാ..’ എന്നു വിളിച്ചുവരുന്ന സൗരവ് ഗാംഗുലി, തന്റെ ആത്മകഥ സിനിമയാകുന്നതിന്റെ ഒരുക്കങ്ങളെക്കുറിച്ചും
സംസാരിക്കും.
പ്രശസ്ത മോട്ടിവേഷണൽ ട്രെയിനർ ജയ് ഷെട്ടി ‘ഒരു സന്യാസിയെ പോലെ ചിന്തിക്കൂ’ എന്ന തന്റെ പുസ്തകം അവതരിപ്പിക്കുന്നു. നവംബർ 13 ശനിയാഴ്ച വൈകിട്ടു 7 മണി മുതൽ 9.30 വരെ ബാൾ റൂമിൽ നടക്കുന്ന പരിപാടിയിൽ, യഥാർത്ഥ വിജയത്തിന്റെ സ്വഭാവത്തെക്കുറിച്ചും അത് എങ്ങനെ നേടാമെന്നും അദ്ദേഹം ആസ്വാദകരോട് സംവദിക്കും.
യുവ ഇന്ത്യൻ എഴുത്തുകാരൻ രവീന്ദർ സിങ് തന്റെ പുതിയ പുസ്തകം ‘Write me a Love story’ പരിചയപ്പെടുത്തുന്നു. നവംബർ 13 ശനിയാഴ്ച, വൈകിട്ട് 7.15 മുതൽ 8.15 വരെ
ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ, ആദ്യ പുസ്തകത്തിനും രണ്ടാമത്തെ പുസ്തകത്തിനും ഇടയിലുള്ള ഈ ദീർഘകാലത്തുണ്ടായ തന്റെ സ്നേഹത്തിന്റെ, സ്നേഹ നിരാസങ്ങളുടെ ഹൃദ്യമായ കഥകൾ രവീന്ദർ സിങ് പങ്കുവയ്ക്കുന്നു.
യുഎഇയിലെ ഇന്ത്യൻ പ്രവാസ ജീവിതത്തെ പ്രതിധ്വനിപ്പിക്കുന്ന നിരവധി എഴുത്തുകാർക്കും പരിപാടികൾക്കും പതിവുപോലെ, ഷാർജാ പുസ്തകോത്സവം ആതിഥേയരാകുന്നുണ്ട്.
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസാധകരെയും പ്രദർശകരെയും ഉൾക്കൊള്ളിച്ചുകൊണ്ട്, അറബ് ലോകത്ത് പുസ്തക വിപണിയുടെ പുനരുജ്ജീവനത്തിനുള്ള തുടക്കമാകാൻ ഇതിനകം ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. എത്തവണത്തേയും പോലെ, വിരുദ്ധ മേഖലകളിൽ നിന്നുള്ള വൈവിധ്യമാർന്ന അന്താരാഷ്ട്ര പ്രതിഭകളെ ഷാർജ പുസ്തകോത്സവ നഗരിയിലേക്ക് എത്തിക്കുവാനാണ് ഇത്തവണയും സംഘാടകർ ശ്രമിക്കുന്നത്.
————————————-
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ പ്രധാന പരിപാടികൾ :
നവംബർ 11 വ്യാഴം
വേദി : കുക്കറി കോർണർ
8.00 PM- 9.30 PM : കുനാൽ കപൂർ.
നവംബർ 11 വ്യാഴം
വേദി : ഇന്റലെക്ച്വൽ ഹാൾ
8.30 PM- 9.30 PM : അർഫീൻ ഖാൻ.
സംരംഭക രംഗത്തും പൊതുരംഗത്തുമടക്കം ജീവിതത്തിൽ എവിടേയും വിജയത്തിലേക്ക് മുന്നേറാൻ സ്വീകരിക്കാവുന്ന വഴികളെക്കുറിച്ച് പ്രശസ്ത പ്രഭാഷകൻ അർഫീൻ ഖാൻ സംസാരിക്കുന്നു.
—————————————————————
നവംബർ 12 വെള്ളി
വേദി : ഇന്റലെക്ച്വൽ ഹാൾ
6.00 PM- 7.00 PM : പി എഫ് മാത്യൂസ്.
പുതിയ കൃതിയായ ‘കടലിന്റെ മണം’ എന്ന നോവലിനെക്കുറിച്ച് പ്രശസ്ത മലയാള സാഹിത്യകാരൻ പി എഫ് മാത്യൂസ് സംസാരിക്കുന്നു. മരണവും മരണാവസ്ഥയും പ്രമേയങ്ങളായിരുന്ന തന്റെ പതിവ് എഴുത്തുവഴികളിൽ നിന്ന് വ്യത്യസ്തമായ പശ്ചാത്തലത്തിലേക്ക് എത്തിയതിനെക്കുറിച്ച് വിശദീകരിക്കുന്നു.
നവംബർ 12 വെള്ളി
വേദി : ഡിസ്കഷൻ ഫോറം 2
6.00 PM- 7.00 PM : ഫ്രാൻസെസ്ക് മിറാലെസ്.
ലോകോത്തര ബെസ്റ്റ് സെല്ലെർ ‘ഇകിഗായ്’ എന്ന കൃതിയുടെ ആശയത്തെക്കുറിച്ചും ജീവിതത്തിൽ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും എഴുത്തുകാരിൽ ഒരാളായ ഫ്രാൻസെസ്ക് മിറാലെസ് സംസാരിക്കുന്നു.
നവംബർ 12 വെള്ളി
വേദി : ഇന്റലെക്ച്വൽ ഹാൾ
8.30 PM- 9.30 PM : അമിതാവ് ഘോഷ്.
ജ്ഞാന പീഠ പുരസ്കാര ജേതാവ് അമിതാവ് ഘോഷ് തന്റെ ഏറ്റവും പുതിയ കൃതിയായ ‘ഒരു ജാതിക്ക ശാപം:- പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങൾ’ എന്ന നോവൽ അവതരിപ്പിക്കുന്നു. തന്റെ എഴുത്തുവഴികളെക്കുറിച്ച്, കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും അതിൽ നിന്നുള്ള പാഠങ്ങളെയുമാണ് അഭിസംബോധന ചെയ്തു സംസാരിക്കുന്നു.
നവംബർ 12 വെള്ളി
വേദി : ഡിസ്കഷൻ ഫോറം 3
8.30 PM- 9.30 PM : പ്രണയ് ലാൽ.
ഇന്ത്യയുടെ സ്വാഭാവിക ജൈവിക ചരിത്രത്തിന്റെ ആഴത്തെക്കുറിച്ചും അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധ്യാന്യത്തെക്കുറിച്ചും ജീവ രസതന്ത്രജ്ഞനും എഴുത്തുകാരനുമായ പ്രണയ് ലാൽ സംസാരിക്കുന്നു. ‘ഇൻഡിക – ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ജൈവിക ചരിത്രം’ എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.
—————————————————–
നവംബർ 13 ശനി
വേദി : ബാൾ റൂം
3.30 PM- 5.00 PM : സൗരവ് ഗാംഗുലി.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി തന്റെ ക്രിക്കറ്റ് ജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. തന്റെ ആത്മകഥ സിനിമയാകുന്നതിന്റെ ഒരുക്കങ്ങളെക്കുറിച്ചും ഗാംഗുലി ആസ്വാദകരോട് സംവദിക്കും.
നവംബർ 13 ശനി
വേദി : ബോൾ റൂം.
7.00 PM- 9.30 PM : ജയ് ഷെട്ടി.
പ്രശസ്ത മോട്ടിവേഷണൽ ട്രെയിനർ ജയ് ഷെട്ടി ‘ഒരു സന്യാസിയെ പോലെ ചിന്തിക്കൂ’ എന്ന തന്റെ പുസ്തകം അവതരിപ്പിക്കുന്നു. യഥാർത്ഥ വിജയത്തിന്റെ സ്വഭാവത്തെക്കുറിച്ചും അത് എങ്ങനെ നേടാമെന്നും അദ്ദേഹം ആസ്വാദകരോട് സംവദിക്കും.
നവംബർ 13 ശനി
വേദി : ഇന്റലെക്ച്വൽ ഹാൾ
7.15 PM- 8.15 PM : രവീന്ദർ സിങ്.
യുവ ഇന്ത്യൻ എഴുത്തുകാരൻ രവീന്ദർ സിങ് തന്റെ പുതിയ പുസ്തകം ‘Write me a Love story’ പരിചയപ്പെടുത്തുന്നു. ആദ്യ പുസ്തകത്തിനും രണ്ടാമത്തെ പുസ്തകത്തിനും ഇടയിലുള്ള ഈ ദീർഘകാലത്തുണ്ടായ തന്റെ സ്നേഹത്തിന്റെ, സ്നേഹ നിരാസങ്ങളുടെ ഹൃദ്യമായ കഥകൾ പങ്കുവയ്ക്കുന്നു.