വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം; സൈബർ തട്ടിപ്പുകൾ ദുബായ് പോലീസിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി റിപ്പോർട്ട് ചെയ്യാം
ദുബായ്, യുഎഇ : സോഷ്യൽ മീഡിയ വഴിയും സന്ദേശമയയ്‌ക്കൽ ആപ്പുകൾ വഴിയും നടക്കുന്ന വ്യാജ വിസ, തൊഴിൽ തട്ടിപ്പുകൾക്കെതിരെ താമസക്കാർക്കും ഉദ്യോഗാർത്ഥികൾക്കും ശക്തമായ ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്. പണം വാങ്ങി വ്യാജ വിസിറ്റ് വിസകൾ, റെസിഡൻസി പെർമിറ്റുകൾ, വ്യാജ ജോലി വാഗ്ദാനങ്ങൾ എന്നിവ നൽകുന്ന സംഘങ്ങൾ സജീവമാണെന്ന് ദുബായ് പോലീസ് ആന്റി ഫ്രോഡ് സെന്റർ വ്യക്തമാക്കി.
അംഗീകാരമില്ലാത്ത കമ്പനികളുടെ പേരുകളിലോ ഔദ്യോഗിക സ്ഥാപനങ്ങളുടെ വ്യാജ ലോഗോകളും വിവരങ്ങളും ഉപയോഗിച്ചോ ആണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ആകർഷകമായ പരസ്യങ്ങളിൽ വീണ് പൊതുജനങ്ങൾ തങ്ങളുടെ പണം നഷ്ടപ്പെടുത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കുക
ദുബായ് പോലീസ് നടത്തിവരുന്ന ‘ബി അവെയർ ഓഫ് ഫ്രോഡ്’ (തട്ടിപ്പുകൾക്കെതിരെ ജാഗ്രതൈ) എന്ന കാമ്പെയ്‌ന്റെ ഭാഗമായാണ് ഈ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിസയുമായി ബന്ധപ്പെട്ട എല്ലാത്തരം ഇടപാടുകളും നിയമപരമായി അംഗീകൃതമായ സർക്കാർ ചാനലുകൾ വഴിയോ ലൈസൻസുള്ള ഓഫീസുകൾ വഴിയോ മാത്രം പൂർത്തിയാക്കുക.
അപരിചിതരായ ഇടനിലക്കാർ വഴിയോ ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വെബ്‌സൈറ്റുകൾ വഴിയോ വിസ നടപടികൾക്കായി പണം കൈമാറരുത്. ഏതൊരു ജോലി വാഗ്ദാനവും വിസ നടപടിക്രമങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് മുൻപ് ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ വഴി അതിന്റെ സത്യാവസ്ഥ ഉറപ്പുവരുത്തേണ്ടതാണ്.
തട്ടിപ്പുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?
തൊഴിൽ-വിസ തട്ടിപ്പുകൾക്ക് ഇരയാകുകയോ അല്ലെങ്കിൽ സംശയസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ പൊതുജനങ്ങൾക്ക് താഴെ പറയുന്ന ഔദ്യോഗിക സംവിധാനങ്ങൾ വഴി വിവരങ്ങൾ അറിയിക്കാം:
















