ഓഗസ്റ്റ് 15-ന് കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ വെച്ച് പുരസ്കാരം സമ്മാനിക്കും; പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്യും
ദുബായ് / കോഴിക്കോട് – ജൂലൈ 24, 2026:യു എ ഇ യിലെ കലാസാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവമായി ഇടപെട്ടുവരുന്ന കാഫ് ദുബായ് സംഘടിപ്പിച്ച പ്രഥമ നോവൽ മത്സരത്തിലെ പുരസ്കാര
ജേതാവിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
2025ൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ആദ്യ നോവലിനാണ് പുരസ്കാരം ഏർപ്പെടുത്തിയിരുന്നത്
പത്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകൾ വഴിയും നടത്തിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ 31 നോവലുകളാണ് പുരസ്‌കാരനിർണ്ണയസമിതിയ്ക്കു ലഭിച്ചത്.
അതിൽ നിന്നും
താഴെ പറയുന്ന
അഞ്ചു നോവലുകൾ
അന്തിമപ്പട്ടികയിൽ ഇടം നേടി.
കുസുമാന്തര ലോലൻ
(വി.എസ്. അജിത്ത് )
പതമ്പ്
(ശ്രീനാഥ് ശങ്കരൻ കുട്ടി) വെളിച്ച മറുകുള്ള തൊട്ടാവാടികൾ
(ജെഫു ജൈലാഫ്)
മറതി
(പി.സുരേഷ്)
ഇലങ്കൈ മരങ്ങൾ
(സി.എസ്.മണിലാൽ )
ഈ നോവലുകൾ മലയാളത്തിലെ പ്രമുഖ നിരൂപകരും എഴുത്തു കാരുമായ ഡോ: പി കെ രാജശേഖരൻ. ഡോ :റോസി തമ്പി, ഡോ :സി ഗണേഷ് എന്നിവർ അടങ്ങിയ ജൂറിയാണ് പരിശോധിച്ചത്. ഇവരുടെ മൂല്യനിർണ്ണയത്തിൽ പ്രഥമ സ്ഥാനം നേടിയ
“പി സുരേഷിന്റെ മറതി” എന്ന നോവലിലാണ് കാഫ് ദുബായ് നോവൽ പുരസ്കാരം 2026 ലഭിച്ചിട്ടുള്ളത്.
ആഗസ്റ്റ് 15 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വെച്ചാണ് പുരസ്കാര സമർപ്പണം. എഴുത്തുകാരനും പത്രാധിപരുമായ സുഭാഷ് ചന്ദ്രൻ സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ: പി പവിത്രൻ “നോവലിലെ സൗന്ദര്യവും രാഷ്ട്രീയവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
നോവൽ പുരസ്കാര ജേതാവിന് 25,000 രൂപയും ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപ കല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും നൽകുന്നതാണ്.
തുടർന്ന് വ്യത്യസ്ത രാജ്യങ്ങളിൽ താമസിക്കുന്ന 15 എഴുത്തുകാരികളുടെ അനുഭവങ്ങളും ഓർമ്മകളും ഉൾപ്പെടുത്തി രമേഷ് പെരുമ്പിലാവ് എഡിറ്റ് ചെയ്തു കാഫ് ദുബൈ പ്രസിദ്ധീകരിച്ച
“പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ ” എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ പ്രകാശനവും നടക്കും. ഈ പരിപാടിയിൽ എഴുത്തുകാരികളായ ഷീല ടോമി, ഷബിനി വാസുദേവ് എന്നിവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ
പുരസ്‌കാരനിർണ്ണയ സമിതി അംഗം ഡോ :സി ഗണേഷ്, സംഘാടക സമിതി കൺവീനർ ഫൈസൽ ബാവ
കാഫ് ദുബൈ പ്രവർത്തകരായ കെ ഗോപിനാഥൻ, റസീന കെ പി, അഷറഫ് കാവുംപുറം എന്നിവർ പങ്കെടുത്തു.















