അഹമ്മദാബാദ്: ഐസിസി ട്വന്റി20 ലോകകപ്പ് 2026 ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഇന്ത്യ ഉയർത്തിയ 256 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്തായി.
ഇന്ത്യയ്ക്കായി സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ഇഷാൻ കിഷൻ (54), അഭിഷേക് ശർമ്മ (52) എന്നിവരും അർധസെഞ്ചറിയുമായി തിളങ്ങി. അവസാന ഓവറുകളിൽ ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയെ 255 റൺസിലേക്ക് എത്തിച്ചു.

ബോളിങ്ങിൽ ജസ്പ്രീത് ബുമ്ര 4 വിക്കറ്റ് വീഴ്ത്തി ന്യൂസീലൻഡിന്റെ പ്രതീക്ഷകൾ തകർത്തു. ബുമ്രയാണ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ വിജയത്തോടെ ഇന്ത്യ ട്വന്റി20 ലോകകപ്പിൽ മൂന്നാം കിരീടം നേടുന്ന ആദ്യ ടീമായി മാറി. കൂടാതെ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി.
ടൂർണമെന്റിൽ മുഴുവൻ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ഈ വിജയം രാജ്യത്തുടനീളം ആരാധകർ ആവേശത്തോടെ ആഘോഷിച്ചു.
English Summary : India won the ICC Men’s T20 World Cup 2026 after defeating New Zealand by 96 runs in the final at the Narendra Modi Stadium in Ahmedabad. India scored 255/5, powered by Sanju Samson’s 89, while Jasprit Bumrah took four wickets to restrict New Zealand to 159 all out. Samson was named Player of the Tournament, while Bumrah won Player of the Match in the final.













































