കൊച്ചി: നഗരത്തിൽ നടുക്കമുണർത്തുന്ന സംഭവത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശികളായ അശ്വതി എസ്. നായർ, അമ്മ ശ്രീകുമാരി, അശ്വതിയുടെ മക്കളായ കീർത്തിവൻ (14), കാർണിവൻ (10), രണ്ട് വയസ്സുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്.
വടുതലയിൽ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സ ആവശ്യത്തിനായി രണ്ട് മാസം മുമ്പാണ് ഇവർ എറണാകുളത്തേക്ക് മാറിയതെന്നാണ് വിവരം.
മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടരുകയാണ്.








































