ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടത് അനുകൂലമാക്കാൻ ഒരുങ്ങി പ്രവാസികൾ.ചരിത്രത്തി ലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യംഇന്ന് 80 പിന്നിട്ടതോടെ പരമാവധി പണം നാട്ടിലേക്ക്അയക്കാൻ നിരവധി ആളുകളാണ് വിവിധ എക്‌സ്‌ചേഞ്ചുകളിൽ എത്തുന്നത്. ഇന്ന് രാവിലെ ഡോളറിനെതിരെ79 രൂപ 99 പൈസ നിരക്കിൽ ആരംഭിച്ച് പെട്ടന്ന് തന്നെ 80 രൂപ 6 പൈസ എന്ന ചരിത്രത്തിലെ ഏറ്റവും വലിയനഷ്ടത്തിലേക്ക് രൂപ കൂപ്പുകുത്തുകയായിരുന്നു. ഇന്നലെ 7 പൈസയുടെ നേട്ട ത്തിൽ 79 രൂപ 98 പൈസയിൽആയിരുന്നു ക്ളോസിങ് .അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന താണ് രൂപയുടെ മൂല്യംഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ രൂപയ്ക്ക് വലിയതിരിച്ചടി ഉണ്ടാകുമെന്നു വിലയിരുത്തൽ ..1000 ഇന്ത്യൻ രൂപക്ക് 45 ദിർഹം99 ഫിൽസ് ആണ്. ഒരുUAE ദിർഹം കൊടുത്തൽ 21 രൂപ 74 പൈസ പൈസ ലഭിക്കും. വിവിധ എക്സ്ചേഞ്ചുകളിൽ നേരിയഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
Read moreഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത മുന്നറിയിപ്പുമായികേന്ദ്രസർക്കാർ . മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ വിമാനത്താവളങ്ങളോടുംതുറമുഖങ്ങളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു .ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ എയർപോർട്ട്, പോർട്ട്ഹെൽത്ത് ഓഫീസർമാരുമായും, ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫീസുകളിൽ നിന്നുള്ള റീജിയണൽഡയറക്ടർ മാരുമായും കൂടിക്കാഴ്ച നടത്തി. കുരങ്ങുപനി കേസുകൾ വർധിക്കാതിരിക്കാനും അപകടസാധ്യതഒഴിവാക്കാനും അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി. അന്താരാഷ്ട്ര തുറമുഖങ്ങളിലെയുംവിമാനത്താവള ങ്ങളിലെയും ഇമിഗ്രേഷൻ പോലുള്ള മറ്റ് സ്‌റ്റേക്ക്‌ഹോൾഡർ ഏജൻസികളുമായി ഏകോപിപ്പിച്ച്ആരോഗ്യ സ്‌ക്രീനിംഗ് പ്രക്രിയകൾ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ദുബായിൽ നിന്ന് എത്തികണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31കാരന് കുരങ്ങുപനിസ്ഥിരീകരിച്ച ദിവസമാണ് ഉന്നതതല യോഗം ചേർന്നത്.
Read moreഷാർജ എമിറേറ്റിൽ വേനൽക്കാല കാമ്പയിൻ പുനരാരംഭിക്കുമെന്ന് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.) അറിയിച്ചു. വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവേകാൻപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനങ്ങളെ ആകർഷിക്കുന്നതിന് മികച്ച ഓഫറുകൾ പ്രഖ്യാപിക്കും. കൂടാതെ പ്രായഭേദമെന്യേ ആഡംബര ഹോട്ടലുകളിലും പാർക്കുകളിലും മറ്റു സുപ്രധാന...
Read moreലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസൺ ഒക്ടോബർ 25ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എല്ലാ തവണത്തെയുംപോലെ പുതിയ ആകർഷകങ്ങളും വിവോദങ്ങളും പരിചയപ്പെടുത്തിയാവും ഇത്തവണയും 'ആഗോള ഗ്രാമം' ഒരുങ്ങുക.എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 2022ഒക്ടോബർ മുതൽ 2023ഏപ്രിൽ വരെയാണ് 27ാമത് സീസൺ അരങ്ങേറുക.കഴിഞ്ഞ സീസണിൽഎത്തിയത് 78 ലക്ഷം സന്ദർശകരായിരുന്നു. കോവിഡാനന്തരം ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞഗ്ലോബൽ വില്ലേജ് സീസൺ. വില്ലേജിന്‍റെ വെല്ലുവിളികൾ നിറങ്ങതെങ്കിലും ഏറ്റവും മികച്ചതും വിജയകരവുമായ സീസണാണ് കടന്നുപോയത്. പരിപാടിആരഒഭിച്ചതിന് ശേഷം ഏറ്റവും ദൈർഘ്യമേറിയ സീസൺ ഏഴ് മാസത്തിലേറെ നീണ്ടുനിൽക്കുന്നതായിരുന്നു.എക്സ്പോയുടെ പശ്ചാത്തലത്തിൽസന്ദർശകർ കുറയുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രതീക്ഷകൾ കവച്ചുവെക്കുന്ന രീതിയിലായിരുന്നു സന്ദർശകരുടെ ഒഴുക്ക്. അടുത്തസീസണും വളരെ പ്രതീക്ഷയോടെയാണ് തുറക്കുന്നത്.ആഗോളഗ്രാമത്തിൽ റസ്റ്ററന്‍റുകളും കഫെകളും ആരംഭിക്കുന്നതിന് രജിസ്ട്രേഷൻ നിലവിൽപൂർത്തിയായിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ലോകമെമ്പാടുമുള്ള 80ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 26 പവലിയനുകളാണുണ്ടായിരുന്നത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, അഫ്ഗാനിസ്ഥാൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെയാണ്പവലിയനുകളുണ്ടായിരുന്നത്. ഇത്തവണ പവലിയനുകളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read moreഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ പരിസ്ഥിതി സഹകരണം സംബന്ധിച്ച മന്ത്രിതല യോഗത്തിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രിമർയം അൽ മുഹൈരി പങ്കെടുത്തു. പാരിസ്ഥിതിക, കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിൽ പ്രാദേശിക സഹകരണം ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ്പരിപാടി സംഘടിപ്പിച്ചത്. ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹീം റയീസിയുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയിലെവിവിധ രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതി മന്ത്രിമാരും വിവിധ എൻ.ജി.ഒകൾ, അക്കാദമിക് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.ചർച്ചയിൽമലിനീകരണം, ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം എന്നിവ ചെറുക്കുന്നതിന് യു.എ.ഇയുടെ ശ്രമങ്ങളെ അൽ മുഹൈരി പരിചയപ്പെടുത്തി.
Read moreമിഡിൽ ഈസ്റ് മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള സുരക്ഷാ നടപടികൾക്ക് അമേരിക്കയുമായി സഹകരിക്കാൻഅറബ് രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനിച്ചു. രാജ്യങ്ങൾക്കു നേരെ ഉയരുന്ന ഏതുതരം സുരക്ഷാ ഭീഷണിയെയും നേരിടാൻ അമേരിക്കൻ നൽകുന്നസഹായം സ്വീകരിക്കുമെന്നും ജിസിസി രാജ്യങ്ങളുടെയും ഈജിപ്ത്, ജോർദാൻ, ഇറാഖ് രാജ്യങ്ങളുടെയും തലവന്മാർ ഒപ്പുവച്ച സംയുക്ത പ്രസ്താവനയിൽപറഞ്ഞു.ഒമാൻ, യുഎഇ, ഇറാൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഹോർമൂസ് കടലിടുക്കിലൂടെയും യമൻ അതിർത്തിയിലെ ബാബ് അൽമണ്ഡബിലൂടെയും ഉയരുന്ന സുരക്ഷാ വെല്ലുവിളികളെ ചെറുക്കാനും കടൽപ്പാത സുരക്ഷിത മാക്കാനും അറബ് രാജ്യങ്ങൾ പരസ്പര സഹകരണത്തിൽപ്രവർത്തിക്കും. അറബ്, ഗൾഫ് മേഖലയിൽ വിനാശകരമായ ആയുധങ്ങൾ ശേഖരിക്കുകയോ പ്രയോഗിക്കുകയോ ചെയ്യില്ലെന്നു രാഷ്ട്രങ്ങൾ ഉറപ്പാക്കും.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഗൾഫ് രാജ്യങ്ങളുടെയും ഈജിപ്ത്, ജോർഡൻ, ഇറാഖ് രാജ്യങ്ങളുടെയും ഭരണാധികാരികൾ എന്നിവരുടെ പങ്കാളിത്തത്തിൽ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ജിദ്ദ ഉച്ചകോടിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് അറബ് ലോകം. അറബ് മേഖലയുടെ സുരക്ഷക്കുനേരെ ഉയരുന്ന വെല്ലുവിളികളെ...
Read moreസൗദി വ്യോമപാത എല്ലാ രാജ്യങ്ങൾക്കുമായി തുറന്നത് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ വിമാന സർവീസുകൾക്ക്ഗുണകരമാകും. യാത്രാസമയം ലഘൂകരിച്ചതോടെ കുറഞ്ഞ നിരക്കിൽ സർവീസുകൾ നടത്താനും ഇസ്രായേലിന് സഹായകമാകും. തെൽ അവീവിൽ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് കൂടുതൽ വിമാനസർവീസുകൾക്ക് അനുമതി തേടി കേന്ദ്ര സർക്കാറിനെ സമീപിച്ചതായി ഇസ്രായേൽ അറിയിച്ചു.
Read moreദുബൈ നഗരത്തിലെ വിവിധ മേഖലകളിൽ ഉൾപ്രദേശത്തേ ക്കെത്താൻ സഹായിക്കുന്ന ഇടറോഡുകളുടെനിർമാണം പൂർത്തിയായിവരുന്നതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 34.4 കിലോമീറ്റർറോഡുകളാണ് അൽ ഖൂസ്-2, നാദൽശിബ-2, അൽ ബർഷ സൗത്ത്-3 എന്നിവിടങ്ങ ളിലെ ഉൾപ്രദേശങ്ങളിലേക്ക്നിർമിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശമനു സരിച്ച് നിർമിക്കുന്നതാണിത്.റോഡുകളുടെ നിർമാണം 60 ശതമാനം മുതൽ 70 ശതമാനം വരെ പൂർത്തിയായെന്ന് RTA ഡയറക്ടർ ജനറലും ചെയർമാനുമായ മതാർ അൽതായർ വാർത്തക്കുറിപ്പിൽ അറിയിച്ചു. അൽ ഖൂസ് രണ്ടിൽ അൽ ഖൈസ് ലേക് പാർക്ക്, മാർക്കറ്റ് കോംപ്ലക്സ്എന്നിവിടങ്ങ ളിലേക്ക് അടക്കം യാത്ര സുഗമമാക്കുന്ന 16 കിലോമീറ്റർ റോഡാണ് നിർമിക്കുന്നത്. മൈതാൻറോഡിനും അൽഖൈൽ റോഡിനുമിടയിലെ താമസമേഖലയിലേക്ക് മണിക്കൂറിൽ 1250 വാഹനങ്ങൾക്ക്കടന്നുപോകാൻ സൗകര്യമൊരുക്കുന്നതാണ് ഈ റോഡ് പദ്ധതി.മീഡിയ വൺ ദുബായ് ബ്യുറോയുടെറിപ്പോർട്ടിലേക്ക്.
Read moreയു.എ.ഇ.യുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റങ്ങൾക്ക് 300 കോടി ദിർഹമിന്‍റെ ഫണ്ട് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പദ്ധതി വെളിപ്പെടുത്തി.അത്യാധുനിക റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിന് ആണ് വൻ പദ്ധതി പ്രഖ്യാപിച്ചത്. ഫണ്ടിന്‍റെ ആദ്യ...
Read moreദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുന്നു . കഴിഞ്ഞ ഒരു വര്‍ഷത്തെ അപേക്ഷിച്ച് വിലയിലുംവലിയ വര്‍ദ്ധനവാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കു ന്നു. അപ്പാര്‍ട്ട്മെന്റുകളുടെ വിലയിലും ഇത്പ്രതിഫലിക്കു ന്നുണ്ട്. 2009ന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗംഇപ്പോള്‍. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം രണ്ട് ലക്ഷം കോടിയി ലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് കണക്കുകള്‍. ആഡംബര ഏരിയകളിലാണ് ഉയര്‍ന്ന മൂല്യത്തിനുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടക്കുന്നത്. പാം ജുമൈറയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. ഇവിടെ നടന്ന മൂന്ന് ഇടപാടുകളിലൂടെ 170 കോടിയിലധികം രൂപയുടെ ക്രയവിക്രയം നടന്നിട്ടുണ്ട് .വില്ലകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും കൂട്ടത്തില്‍ ഉയര്‍ന്ന മൂല്യത്തിനുള്ള ഇടപാട് നടന്നത് ബുര്‍ജ് ഖലീഫയി ലാണ്. ഒരു അപ്പാര്‍ട്ട്മെന്റ് മാത്രം 1400 കോടിയിലധികം രൂപയ്‍ക്ക് ഇവിടെ വിറ്റുപോയി. ഗോള്‍ഡന്‍ വിസ ഉള്‍പ്പെടെ യുള്ള ആകര്‍ഷണങ്ങളും ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടു കള്‍ക്ക് പിന്നിലുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 20 ലക്ഷംദിര്‍ഹത്തിന് മുകളില്‍ മൂല്യമുള്ള വസ്‍തു സ്വന്തമായിട്ടുള്ളവര്‍ 10 വര്‍ഷത്തെ കാലാവധിയുള്ള ഗോള്‍ഡന്‍ വിസയ്‍ക്ക് യോഗ്യത നേടും. പല റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരും ഇത്തരത്തില്‍ സൗജന്യ ഗോള്‍ഡന്‍ വിസഉള്‍പ്പെടെയുള്ള ഓഫറുകളും മുന്നോട്ടുവെയ്‍ക്കുന്നുണ്ട്. നാല്‍പത് ശതമാനത്തോളം ഉപഭോക്താക്കളും ഗോള്‍ഡന്‍ വിസ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് തയ്യാറാവുന്നുമുണ്ടെന്നാണ് ഈ രംഗത്ത്പ്രവര്‍ത്തിക്കുന്നവരുടെ അനുഭവം.
Read more