വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ചർച്ചകൾ തുടരണമെന്ന് ഇറാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അതിന് യുഎസ് സമ്മതം മൂകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ (Truth Social) വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
“ചർച്ചകൾ തുടരാൻ ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ഞങ്ങൾ സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ വെടിനിർത്തൽ കരാർ പൂർണ്ണമായും അവസാനിച്ചു കഴിഞ്ഞുവെന്ന കാര്യം ഒട്ടും സംശയമില്ലാത്ത രീതിയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇറാനെ അറിയിച്ചിട്ടുണ്ട്,” ട്രംപ് കുറിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും സൈനിക നീക്കങ്ങൾ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. കഴിഞ്ഞ ഏപ്രിലിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാറാണ് നിലവിൽ റദ്ദായിരിക്കുന്നത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ട്.
















