Tag: uaenews

സുഹൃത്ത് ഇമ്മാനുവൽ മാക്രോണിനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ട്വീറ്റ്.

സുഹൃത്ത് ഇമ്മാനുവൽ മാക്രോണിനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ട്വീറ്റ്. ഫ്രഞ്ച്, അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ശൈഖ് മുഹമ്മദ് ഫ്രാൻസ് സന്ദർശനത്തിനിടെ ട്വീറ്റ് ചെയ്തത്. ശോഭനമായ ഭാവിയിലേക്ക് കൂടുതൽ സഹകരണത്തിനുംബന്ധം ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഫ്രാൻസിനെ ഏറ്റവുമടുത്ത തന്ത്രപരമായസഖ്യകക്ഷിയെന്നാണ് യു.എ.ഇ. പ്രസിഡന്റ് വിശേഷിപ്പിച്ചത്.

Read more

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ യു.എ.ഇയും ഫ്രാൻസും തമ്മിൽ ധാരണ ആയി.

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ യു.എ.ഇയും  ഫ്രാൻസും തമ്മിൽ ധാരണ ആയി . ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽകൂടുതൽ സഹകരണം ഉറപ്പാക്കും.  പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ തന്ത്രപ്രധാന പങ്കാളിത്തം രൂപപ്പെടുത്താനാണ് ഇരുരാജ്യങ്ങളുടെയും നീക്കം.ഊർജം അടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്ബിൻ സായിദ് അൽ നഹ്യാന്റെ ഫ്രാൻസ് സന്ദർശനം തുടരുകയാണ്. ദ്വിദിന സന്ദർശനത്തി നായി ഇന്നലെ  തലസ്ഥാനമായ പാരിസിൽ എത്തിയ  പ്രസിഡന്റിന് ഊഷ്മളമായ സ്വീകരണമാണ്ലഭിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നേരിട്ട് ഷെയ്ഖ് മുഹമ്മദിനെ സ്വീകരിച്ചു. തുടർന്ന്, സൈനികമ്യൂസിയം ലെസൻ വാലീഡ് സന്ദർശിച്ച യുഎഇ പ്രസിഡന്റ് സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. നെപ്പോളിയന്റെ ശവകുടീരവും പ്രസിഡന്റ്സന്ദർശിച്ചു.ബഹിരാകാശം,വിദ്യാഭ്യാസം,സാംസ്കാരികം, പാരമ്പര്യേതര ഊർജം തുടങ്ങിയ മേഖലകളിൽ സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളുംഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ . തുടർന്നു സംയുക്ത പ്രഖ്യാപനം നടത്തും. പ്രസിഡന്റ് ആയ ശേഷം ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ ഫ്രാൻസ് സന്ദർശന മാണിത്.

Read more

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്കഅടക്കമുള്ള രാജ്യങ്ങളുടെ ഉപരോധ ത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിലുള്ള വിനിമയം ഒഴിവാക്കി ദിർഹം നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടതുപ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള രണ്ട് റിഫൈനറികൾ ഈ രീതിയിൽ പണമിടപാട് നടത്തിയത്.ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. വരും ദിവസങ്ങളിൽ കൂടുതൽ റിഫൈനറികൾ യുഎഇ ദിർഹത്തിൽ റഷ്യക്കു പണംകൈമാറുമെന്നാണ് വിവരം. ഇന്ത്യയുമായുള്ള വാണിജ്യ ഇടപാടുകളിൽ ഡോളർ, യൂറോ, പൗണ്ട് എന്നിവയിൽ പണം  കൈമാറുന്നത്നിരുൽസാഹപ്പെടുത്തുകയാണ് റഷ്യ.സൗഹൃദ രാജ്യങ്ങളുമായി അവരുടെ നാണയത്തിൽ വിനിമയം നട ത്താൻ ഒരുക്കമാണെന്ന് കഴിഞ്ഞ മാസം റഷ്യൻധനമന്ത്രി പറഞ്ഞിരുന്നു.ഇതുവഴി റഷ്യയുടെ റൂബിളിന്റെ വിനിമയ നിരക്ക് ഉയർത്താനും ഡോളർ, യൂറോ എന്നിവയെ പിടിച്ചു കെട്ടാനുമാണ്ലക്ഷ്യമിടുന്നത്.മോസ്കോയിലെ കറൻസി എക്സ്ചേഞ്ചുകൾ ദിർഹത്തിലും ഉസ്ബക് സമ്മിലും വിനിമയം നടത്താനുള്ള ഒരുക്കം തുടങ്ങി. അതേസമയം, രൂപയിൽ ഇടപാട് നടത്താനുള്ള ഒരുക്കം ഇന്ത്യയും തുടങ്ങിയിട്ടുണ്ട്.

Read more

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടത് അനുകൂലമാക്കാൻ ഒരുങ്ങി പ്രവാസികൾ .

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടത് അനുകൂലമാക്കാൻ ഒരുങ്ങി പ്രവാസികൾ.ചരിത്രത്തി ലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യംഇന്ന് 80 പിന്നിട്ടതോടെ പരമാവധി പണം നാട്ടിലേക്ക്അയക്കാൻ നിരവധി ആളുകളാണ് വിവിധ എക്‌സ്‌ചേഞ്ചുകളിൽ എത്തുന്നത്. ഇന്ന് രാവിലെ ഡോളറിനെതിരെ79 രൂപ 99 പൈസ നിരക്കിൽ ആരംഭിച്ച്  പെട്ടന്ന് തന്നെ  80 രൂപ 6 പൈസ എന്ന ചരിത്രത്തിലെ ഏറ്റവും വലിയനഷ്ടത്തിലേക്ക് രൂപ കൂപ്പുകുത്തുകയായിരുന്നു. ഇന്നലെ 7 പൈസയുടെ നേട്ട ത്തിൽ 79 രൂപ 98 പൈസയിൽആയിരുന്നു ക്ളോസിങ് .അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന താണ് രൂപയുടെ മൂല്യംഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ രൂപയ്ക്ക് വലിയതിരിച്ചടി ഉണ്ടാകുമെന്നു വിലയിരുത്തൽ ..1000 ഇന്ത്യൻ രൂപക്ക് 45   ദിർഹം99   ഫിൽ‌സ് ആണ്.  ഒരുUAE ദിർഹം കൊടുത്തൽ 21  രൂപ 74    പൈസ പൈസ ലഭിക്കും. വിവിധ എക്സ്ചേഞ്ചുകളിൽ നേരിയഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

Read more

ഷാർജ എമിറേറ്റിൽ വേനൽക്കാല കാമ്പയിൻ പുനരാരംഭിക്കുമെന്ന് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.) അറിയിച്ചു.

 ഷാർജ  എമിറേറ്റിൽ വേനൽക്കാല കാമ്പയിൻ പുനരാരംഭിക്കുമെന്ന് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.) അറിയിച്ചു. വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവേകാൻപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനങ്ങളെ ആകർഷിക്കുന്നതിന് മികച്ച ഓഫറുകൾ പ്രഖ്യാപിക്കും. കൂടാതെ പ്രായഭേദമെന്യേ ആഡംബര ഹോട്ടലുകളിലും പാർക്കുകളിലും മറ്റു സുപ്രധാന ...

Read more

ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസൺ ഒക്ടോബർ 25ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസൺ ഒക്ടോബർ 25ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എല്ലാ തവണത്തെയുംപോലെ പുതിയ ആകർഷകങ്ങളും വിവോദങ്ങളും പരിചയപ്പെടുത്തിയാവും ഇത്തവണയും 'ആഗോള ഗ്രാമം' ഒരുങ്ങുക.എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 2022ഒക്ടോബർ മുതൽ 2023ഏപ്രിൽ വരെയാണ് 27ാമത് സീസൺ അരങ്ങേറുക.കഴിഞ്ഞ സീസണിൽഎത്തിയത് 78 ലക്ഷം സന്ദർശകരായിരുന്നു. കോവിഡാനന്തരം ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞഗ്ലോബൽ വില്ലേജ് സീസൺ. വില്ലേജിന്‍റെ വെല്ലുവിളികൾ നിറങ്ങതെങ്കിലും ഏറ്റവും മികച്ചതും വിജയകരവുമായ സീസണാണ് കടന്നുപോയത്. പരിപാടിആരഒഭിച്ചതിന് ശേഷം ഏറ്റവും ദൈർഘ്യമേറിയ സീസൺ ഏഴ് മാസത്തിലേറെ നീണ്ടുനിൽക്കുന്നതായിരുന്നു.എക്സ്പോയുടെ പശ്ചാത്തലത്തിൽസന്ദർശകർ കുറയുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രതീക്ഷകൾ കവച്ചുവെക്കുന്ന രീതിയിലായിരുന്നു സന്ദർശകരുടെ ഒഴുക്ക്. അടുത്തസീസണും വളരെ പ്രതീക്ഷയോടെയാണ് തുറക്കുന്നത്.ആഗോളഗ്രാമത്തിൽ റസ്റ്ററന്‍റുകളും കഫെകളും ആരംഭിക്കുന്നതിന് രജിസ്ട്രേഷൻ നിലവിൽപൂർത്തിയായിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ലോകമെമ്പാടുമുള്ള 80ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 26 പവലിയനുകളാണുണ്ടായിരുന്നത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, അഫ്ഗാനിസ്ഥാൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെയാണ്പവലിയനുകളുണ്ടായിരുന്നത്. ഇത്തവണ പവലിയനുകളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more

ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ പരിസ്ഥിതി സഹകരണം സംബന്ധിച്ച മന്ത്രിതല യോഗത്തിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മർയം അൽ മുഹൈരി പങ്കെടുത്തു.

ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ പരിസ്ഥിതി സഹകരണം സംബന്ധിച്ച മന്ത്രിതല യോഗത്തിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രിമർയം അൽ മുഹൈരി പങ്കെടുത്തു. പാരിസ്ഥിതിക, കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിൽ പ്രാദേശിക സഹകരണം ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ്പരിപാടി സംഘടിപ്പിച്ചത്. ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹീം റയീസിയുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയിലെവിവിധ രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതി മന്ത്രിമാരും വിവിധ എൻ.ജി.ഒകൾ, അക്കാദമിക് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.ചർച്ചയിൽമലിനീകരണം, ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം എന്നിവ ചെറുക്കുന്നതിന് യു.എ.ഇയുടെ ശ്രമങ്ങളെ അൽ മുഹൈരി പരിചയപ്പെടുത്തി.

Read more

മിഡിൽ ഈസ്റ് മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള സുരക്ഷാ നടപടികൾക്ക് അമേരിക്കയുമായി സഹകരിക്കാൻ അറബ് രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനിച്ചു.

മിഡിൽ ഈസ്റ് മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള സുരക്ഷാ നടപടികൾക്ക് അമേരിക്കയുമായി സഹകരിക്കാൻഅറബ് രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനിച്ചു. രാജ്യങ്ങൾക്കു നേരെ ഉയരുന്ന ഏതുതരം സുരക്ഷാ ഭീഷണിയെയും നേരിടാൻ അമേരിക്കൻ നൽകുന്നസഹായം സ്വീകരിക്കുമെന്നും ജിസിസി രാജ്യങ്ങളുടെയും ഈജിപ്ത്, ജോർദാൻ, ഇറാഖ് രാജ്യങ്ങളുടെയും തലവന്മാർ ഒപ്പുവച്ച സംയുക്ത പ്രസ്താവനയിൽപറഞ്ഞു.ഒമാൻ, യുഎഇ, ഇറാൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഹോർമൂസ് കടലിടുക്കിലൂടെയും യമൻ അതിർത്തിയിലെ ബാബ് അൽമണ്ഡബിലൂടെയും ഉയരുന്ന സുരക്ഷാ വെല്ലുവിളികളെ ചെറുക്കാനും കടൽപ്പാത സുരക്ഷിത മാക്കാനും അറബ് രാജ്യങ്ങൾ പരസ്പര സഹകരണത്തിൽപ്രവർത്തിക്കും. അറബ്, ഗൾഫ് മേഖലയിൽ വിനാശകരമായ ആയുധങ്ങൾ ശേഖരിക്കുകയോ പ്രയോഗിക്കുകയോ ചെയ്യില്ലെന്നു രാഷ്ട്രങ്ങൾ ഉറപ്പാക്കും.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഗൾഫ് രാജ്യങ്ങളുടെയും ഈജിപ്ത്, ജോർഡൻ, ഇറാഖ് രാജ്യങ്ങളുടെയും ഭരണാധികാരികൾ എന്നിവരുടെ പങ്കാളിത്തത്തിൽ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ജിദ്ദ ഉച്ചകോടിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് അറബ് ലോകം. അറബ് മേഖലയുടെ സുരക്ഷക്കുനേരെ ഉയരുന്ന വെല്ലുവിളികളെ ...

Read more

സൗദി വ്യോമപാത എല്ലാ രാജ്യങ്ങൾക്കുമായി തുറന്നത് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ വിമാന സർവീസുകൾക്ക് ഗുണകരമാകും.

സൗദി വ്യോമപാത എല്ലാ രാജ്യങ്ങൾക്കുമായി തുറന്നത് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ വിമാന സർവീസുകൾക്ക്ഗുണകരമാകും. യാത്രാസമയം ലഘൂകരിച്ചതോടെ കുറഞ്ഞ നിരക്കിൽ സർവീസുകൾ നടത്താനും ഇസ്രായേലിന് സഹായകമാകും. തെൽ അവീവിൽ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് കൂടുതൽ വിമാനസർവീസുകൾക്ക് അനുമതി തേടി കേന്ദ്ര സർക്കാറിനെ സമീപിച്ചതായി ഇസ്രായേൽ അറിയിച്ചു. 

Read more

ദുബൈ നഗരത്തിലെ വിവിധ മേഖലകളിൽ ഉൾപ്രദേശത്തേക്കെത്താൻ സഹായിക്കുന്ന ഇടറോഡുകളുടെ നിർമാണം പൂർത്തിയായിവരുന്നതായി റോഡ് ഗതാഗത അതോറിറ്റി.

ദുബൈ നഗരത്തിലെ വിവിധ മേഖലകളിൽ ഉൾപ്രദേശത്തേ ക്കെത്താൻ സഹായിക്കുന്ന ഇടറോഡുകളുടെനിർമാണം പൂർത്തിയായിവരുന്നതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 34.4 കിലോമീറ്റർറോഡുകളാണ് അൽ ഖൂസ്-2, നാദൽശിബ-2, അൽ ബർഷ സൗത്ത്-3 എന്നിവിടങ്ങ ളിലെ ഉൾപ്രദേശങ്ങളിലേക്ക്നിർമിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശമനു സരിച്ച് നിർമിക്കുന്നതാണിത്.റോഡുകളുടെ നിർമാണം 60 ശതമാനം മുതൽ 70 ശതമാനം വരെ പൂർത്തിയായെന്ന് RTA ഡയറക്ടർ ജനറലും ചെയർമാനുമായ മതാർ അൽതായർ വാർത്തക്കുറിപ്പിൽ അറിയിച്ചു. അൽ ഖൂസ് രണ്ടിൽ അൽ ഖൈസ് ലേക് പാർക്ക്, മാർക്കറ്റ് കോംപ്ലക്സ്എന്നിവിടങ്ങ ളിലേക്ക് അടക്കം യാത്ര സുഗമമാക്കുന്ന 16 കിലോമീറ്റർ റോഡാണ് നിർമിക്കുന്നത്. മൈതാൻറോഡിനും അൽഖൈൽ റോഡിനുമിടയിലെ താമസമേഖലയിലേക്ക് മണിക്കൂറിൽ 1250 വാഹനങ്ങൾക്ക്കടന്നുപോകാൻ സൗകര്യമൊരുക്കുന്നതാണ് ഈ റോഡ് പദ്ധതി.മീഡിയ വൺ ദുബായ് ബ്യുറോയുടെറിപ്പോർട്ടിലേക്ക്.

Read more
Page 5 of 19 1 4 5 6 19

Recommended