അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു .അനധികൃതമായി താമസിക്കുന്ന വർക്കെതിരെ പരിശോധന തുടരുന്നതിനിടെ വീട്ടുടമസ്ഥ ന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ വില്ല നാല് കുടുംബങ്ങൾക്കായി കീഴ് വാടകക്ക് നൽകിയ പ്രധാന വാടകക്കാരന് അബുദാബി കോടതി64 ലക്ഷം രൂപ പിഴ വിധിച്ചു . തന്റെ സമ്മതമില്ലാതെ വില്ല വിഭജിച്ച് നൽകിയതിന് ശേഷം വില്ലയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിഉടമസ്ഥൻ വാടകക്കാരനെതിരെ ഒരുകോടി രൂപയിലേറെ നഷ്ടപരിഹാരമായി ലഭിക്കണമെന്നാവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു. എമിറേറ്റിലെ ഭവന നിയമങ്ങളുടെലംഘനമാണെന്നും പരാതിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഉടമസ്ഥന്റെ വാദങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തുകയും നഷ്ടപരിഹാരമായി 64 ലക്ഷം രൂപ വാടകക്കാരൻഉടമസ്ഥന് നൽകണമെന്ന് വിധിക്കുകയും ചെയ്തു. കൂടാതെ ഉടമസ്ഥന്റെ നിയമപരമായ ചെലവുകളും വാടകക്കാരൻ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
Read moreലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്ര ങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്. ബൗൺസ് പുറത്തിറക്കിയ ടിക് ടോക്ക് ട്രാവൽ ഇൻഡക്സ് 2022-ലെകണക്കുപ്രകാരമാണിത്. ദുബായ് ഹാഷ് ടാഗിൽ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് 8180 കോടി കാഴ്ചക്കാരോടെ ടിക് ടോക്കിൽ ഏറ്റവും കൂടുതൽ ആളുകൾകണ്ട നഗരമായിദുബായ് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ സൂചികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ദുബായ്. സമ്പത്തിന്റെയും ആഡംബരത്തിന്റെയും പര്യായമായ ഈ നഗരംഅതിശയകരമായ വാസ്തുവിദ്യയുടെ ആവാസകേന്ദ്രമാണെന്നും ബൗൺസ്. കോം പറഞ്ഞു
Read moreമലയാളികൾക്കടക്കം ഗൾഫ് പ്രിയം കുറയുന്നു .ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് പോകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കു പ്രകാരം ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 2015-ലെ 7.6 ലക്ഷത്തില്‍നിന്ന് 2020-ല്‍ 90,000 ആയിചുരുങ്ങി. അതേ സമയം, അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍പോലുള്ള വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടുകയും ചെയ്തു. 2020-ല്‍ ഗള്‍ഫിലേക്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ പകുതിയും ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. തൊഴിലിനായുള്ള കുടിയേറ്റത്തിലെ ഈ മാറ്റം പ്രവാസികള്‍ രാജ്യത്തേക്കയക്കുന്ന പണത്തിന്റെവിതരണത്തിലും വലിയ മാറ്റമുണ്ടാക്കി. റിസര്‍വ് ബാങ്കിന്റെ ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവയുള്‍പ്പെട്ട ജി.സി.സി. രാജ്യങ്ങളിലുണ്ടായി ട്ടുള്ളതൊഴില്‍രംഗത്തെ മാറ്റം ഏറ്റവുമധികം ബാധിച്ചത് കേരളത്തെയാണ്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിപ്പണംകുത്തനെ ഇടിയാന്‍ ഇതു കാരണമായി. അഞ്ചുവര്‍ഷംകൊണ്ട് പകുതിയോളമാണ് കുറഞ്ഞത്. 2016-17-ല്‍ രാജ്യത്തെത്തുന്നതിന്റെ 19 ശതമാനം പ്രവാസിപ്പണവും കേരളത്തിലേക്കായിരുന്നു. 2020-21-ല്‍ ഇത് 10.2 ശതമാനമായി ചുരുങ്ങി. അതേസമയം, മഹാരാഷ്ട്രയുടെവിഹിതം 2016-17-ലെ 16.7 ശതമാനത്തില്‍നിന്ന് 35.2 ശതമാനത്തിലേക്കുയര്‍ന്നു. കേരളത്തെ രണ്ടാമതാക്കി മഹാരാഷ്ട്ര മുന്നിലെത്തി.
Read moreയു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസവും കൂടി വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ദേശീയകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.ഇന്നലെ വിവിധയിട ങ്ങളിൽ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത ചൂടിനിടയിലും ന്യൂനമർദംകാരണവും രാജ്യത്ത് തുടർന്നു വരുന്ന ക്ലൗഡ് സീഡിങ് നടപടികൾ കാരണവുമാണ് മഴ ലഭിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ഈസാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതിജാഗ്രത പാലിക്കണം. റോഡിലെ ഇലക്ട്രോണിക് ബോർഡുകളിൽ ദൃശ്യമാവുന്ന വേഗപരിധി കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു
Read moreയുഎഇയില്‍പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍കുറഞ്ഞുവരുന്നു . രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍പ്രകാരം ഇന്ന് രാജ്യത്ത് 1,386 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,382 കൊവിഡ് രോഗികള്‍കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 201,623കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെപുതിയ രോഗികളെ കണ്ടെത്തിയത്.ഇതുവരെയുള്ള കണക്കുകള്‍പ്രകാരം ആകെ 974,802പേര്‍ക്ക് യുഎഇയില്‍കൊവിഡ് വൈറസ് ബാധസ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍955,076 പേര്‍ഇതിനോടകം തന്നെ രോഗമുക്തരായി. 2,325 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.നിലവില്‍17,401 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്ന തിനും ആവശ്യമായ ചികിത്സ നൽകുന്നതിനുംരാജ്യവ്യാപകമായി പരിശോധന നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വേനലവധിക്ക് വിമാന യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കേസുകൾ വീണ്ടുംവർധിച്ചു വരുന്ന സാഹചര്യ ത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പ് നൽകി .
Read moreദുബായ് എമിറേറ്റിലെ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടുവർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനംനടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ള ഉദ്യോഗാർഥികൾ www.norkaroots.org വഴി ജൂലായ് 25-നകം അപേക്ഷ സമർപ്പിക്കണം. നോർക്കറൂട്ട്‌സ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. സർജിക്കൽ/ മെഡിക്കൽ/ ഒ.ടി./ ഇ.ആർ. / എൻഡോസ്കോപ്പി തുടങ്ങിയ നഴ്‌സിങ് വിഭാഗത്തിലും സി.എസ്.എസ്.ഡി. / എക്കോ ടെക്‌നിഷ്യൻ എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവ്. ബി.എസ്‌സി. നഴ്‌സിങ്ങിൽ ബിരുദവും സർജിക്കൽ/മെഡിക്കൽഡിപ്പാർട്‌മെന്റിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്നു വർഷം വരെ പ്രവൃത്തിപരിചയവുമുള്ള പുരുഷ നഴ്‌സുമാർക്ക് വാർഡ് നഴ്‌സ് തസ്തികയിലേക്കും ഒടി/ ഇ.ആർ ഡിപ്പാർട്‌മെന്റിലേക്ക് ബി.എസ്.സി. നഴ്‌സിങ്ങിൽ ബിരുദവും കുറഞ്ഞത് അഞ്ചു വർഷത്തെ ഒ.ടി./ ഇ.ആർ. പ്രവൃത്തി പരിചയവുമുള്ള വനിതാ-പുരുഷ നഴ്‌സുമാർക്കും അപേക്ഷിക്കാം. നഴ്‌സ് തസ്തികയിൽ കുറഞ്ഞത് അഞ്ചുവർഷം എൻഡോസ്കോപ്പി വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള ബി.എസ്‌സി. നഴ്‌സിങ് ബിരുദമുള്ള വനിതകൾക്ക് എൻഡോസ്കോപ്പി വിഭാഗത്തിലേക്ക് അപേക്ഷ സമർപ്പിക്കാം. സി.എസ്.എസ്.ഡി. ടെക്‌നീഷ്യന്മാരുടെ ഒഴിവിലേക്ക്രണ്ടുമുതൽ മൂന്നു വർഷം വരെ ഏതെങ്കിലും ആശുപത്രിയിൽ സി.എസ്.എസ്.ഡി. ടെക്‌നീഷ്യനായി പ്രവർത്തിച്ചിട്ടുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഒരുലക്ഷംവരെ രൂപയാണ് ശമ്പളം.
Read moreയു എ ഇയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹന ഉപയോക്താക്കൾക്ക് വീണ്ടും അബുദാബി പോലീസിന്റെ മുന്നറിയിപ്പ് . വാഹനങ്ങളിൽതീപ്പിടിത്തമുണ്ടാകുന്നത് ഡ്രൈവർമാർ പ്രതിരോധ നടപടികൾ അവഗണിക്കുന്നത് കൊണ്ടാണെന്ന് അബുദാബി സിവിൽ ഡിഫൻസ് വകുപ്പ്കണ്ടെത്തിയിരുന്നു. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. ബാറ്ററികൾ, പെർഫ്യൂമുകൾ, ലൈറ്ററുകൾ, ഗ്യാസ് സിലിൻഡറുകൾ, സാനിറ്റൈസറുകൾ എന്നിവ കാറുകളിൽ സൂക്ഷിക്കുന്നത് തീപിടിത്തത്തിന്കാരണമായേക്കും.അപകടങ്ങൾ ഒഴിവാക്കാനായി വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷയും ഉറപ്പുവരുത്തണം. ടയറുകളുടെ കാലാവധി, ടയറുകളിൽകാണപ്പെടുന്ന വിള്ളൽ എന്നിവ കൃത്യമായി പരിശോധിക്കണം. കൂടാതെ ഓയിൽ ചോർച്ച ഒഴിവാക്കുക, ഇന്ധന ക്യാപ്പ് അടയ്ക്കുക, വാഹന ങ്ങളിലെപുകവലി ഒഴിവാക്കുക എന്നീ നിർദേശങ്ങൾ പോലീസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇതിനുപുറമെ അഗ്‌നിശമന ഉപകരണവും പ്രഥമ ശുശ്രൂഷ കിറ്റുംവാഹനങ്ങളിൽ സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Read moreദുബൈയിൽ ഗോൾഡൻവിസക്കാർക്ക് ഇനി ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും. വിവിധ രാജ്യങ്ങളിലെസ്ഥാപനങ്ങളിൽ ഇളവ് ഉൾപ്പെടെ ആനൂകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് ഇസാദ് കാർഡ്. ഈ കാർഡുള്ളവർക്ക് ആരോഗ്യം, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, റെസ്റ്റോറന്റ് തുടങ്ങി വിവിധയിടങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും.ഇതുവരെ വിവിധമേഖല കളിൽ മികവ് പുലർത്തുന്ന 65,000 പേർക്കാണ്ദുബായിൽ ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നതെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.
Read moreസുഹൃത്ത് ഇമ്മാനുവൽ മാക്രോണിനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ട്വീറ്റ്. ഫ്രഞ്ച്, അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ശൈഖ് മുഹമ്മദ് ഫ്രാൻസ് സന്ദർശനത്തിനിടെ ട്വീറ്റ് ചെയ്തത്. ശോഭനമായ ഭാവിയിലേക്ക് കൂടുതൽ സഹകരണത്തിനുംബന്ധം ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഫ്രാൻസിനെ ഏറ്റവുമടുത്ത തന്ത്രപരമായസഖ്യകക്ഷിയെന്നാണ് യു.എ.ഇ. പ്രസിഡന്റ് വിശേഷിപ്പിച്ചത്.
Read moreഉഭയകക്ഷി ബന്ധം ശക്തമാക്കാൻ യു.എ.ഇയും ഫ്രാൻസും തമ്മിൽ ധാരണ ആയി . ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽകൂടുതൽ സഹകരണം ഉറപ്പാക്കും. പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ തന്ത്രപ്രധാന പങ്കാളിത്തം രൂപപ്പെടുത്താനാണ് ഇരുരാജ്യങ്ങളുടെയും നീക്കം.ഊർജം അടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്ബിൻ സായിദ് അൽ നഹ്യാന്റെ ഫ്രാൻസ് സന്ദർശനം തുടരുകയാണ്. ദ്വിദിന സന്ദർശനത്തി നായി ഇന്നലെ തലസ്ഥാനമായ പാരിസിൽ എത്തിയ പ്രസിഡന്റിന് ഊഷ്മളമായ സ്വീകരണമാണ്ലഭിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നേരിട്ട് ഷെയ്ഖ് മുഹമ്മദിനെ സ്വീകരിച്ചു. തുടർന്ന്, സൈനികമ്യൂസിയം ലെസൻ വാലീഡ് സന്ദർശിച്ച യുഎഇ പ്രസിഡന്റ് സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. നെപ്പോളിയന്റെ ശവകുടീരവും പ്രസിഡന്റ്സന്ദർശിച്ചു.ബഹിരാകാശം,വിദ്യാഭ്യാസം,സാംസ്കാരികം, പാരമ്പര്യേതര ഊർജം തുടങ്ങിയ മേഖലകളിൽ സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളുംഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ . തുടർന്നു സംയുക്ത പ്രഖ്യാപനം നടത്തും. പ്രസിഡന്റ് ആയ ശേഷം ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ ഫ്രാൻസ് സന്ദർശന മാണിത്.
Read more