ബെംഗളൂരു: സോഷ്യൽ മീഡിയ റീൽ വീഡിയോയ്ക്കായി പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ച യുവതിയുടെ നടപടി ബെംഗളൂരുവിൽ വിവാദമായി. സംഭവത്തിൽ പൊലീസ് ഇടപെട്ട് യുവതിയെ മാപ്പ് പറയിപ്പിച്ചു.
യുവതി ഭർത്താവിനെയും ഭർത്താവിന്റെ അമ്മയെയും സഹോദരനെയും കൂട്ടി ഒരു കൊറിയർ സ്ഥാപനത്തിലെത്തി വലിയ ഒരു പാക്കേജ് അയയ്ക്കാനായിരുന്നു ശ്രമം. സംശയം തോന്നിയ ജീവനക്കാർ പാക്കേജിനുള്ളിൽ എന്താണെന്ന് ചോദിച്ചെങ്കിലും യുവതി വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് ജീവനക്കാർ പാക്കേജ് തുറന്നുനോക്കുകയായിരുന്നു.
അതേസമയം ചാക്കിനുള്ളിൽ നിന്ന് യുവതിയുടെ പിതാവ് പുറത്തുവന്നത് എല്ലാവരെയും ഞെട്ടിച്ചു. തുടർന്ന് റീൽ വീഡിയോയ്ക്കായി ചെയ്തതാണെന്ന് യുവതി വിശദീകരിച്ചു.
റംസാൻ, ഉഗാദി ആഘോഷകാലത്ത് യാത്രാ ടിക്കറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥ കാണിക്കുന്നതിനായി “കൊറിയർ വഴി ആളുകളെ അയക്കേണ്ടി വരും” എന്ന ആശയം അവതരിപ്പിക്കാനായിരുന്നു ഈ ശ്രമമെന്നും കുടുംബം പറഞ്ഞു.
സംഭവത്തിൽ പൊലീസ് ഇടപെട്ട് മുന്നറിയിപ്പ് നൽകുകയും യുവതിയോട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ആരും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ശ്രമത്തിൽ അപകടകരമായ പ്രവൃത്തികൾ ഒഴിവാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Emglish Summary: In Bengaluru, a young woman tried to send her father in a courier package to make a social media reel. She went to a courier office with her family and carried a large bag.
The staff became suspicious and asked what was inside. When they opened it, they found her father inside the sack.
The woman said it was only for a reel video to show how hard it is to get travel tickets during festivals like Ramadan and Ugadi.
Police came to the spot, warned the family, and made the woman apologize. No one was hurt.









































