ന്യൂഡല്‍ഹി: ഡൽഹിയിൽ നടന്ന ആഗോള എഐ ഉച്ചകോടിയിലൂടെ ഇന്ത്യയുടെ സാങ്കേതിക ശേഷി ലോകം കണ്ടതായി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തെ ടെക് കമ്പനികളുടെ മേധാവികൾ, വിദഗ്ധർ, സംരംഭകർ എന്നിവരെ ഒരുമിപ്പിക്കാൻ ഉച്ചകോടിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഭാവിയിൽ ലോകം എഐയെ എങ്ങനെ ഉപയോഗിക്കുമെന്നതിൽ നിർണായക വഴിത്തിരിവാണ് ഈ ഉച്ചകോടി. ലോക നേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ നവീന സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ സാധിച്ചു’ എന്നും മോദി പറഞ്ഞു.
എഐ ഉപയോഗിച്ചുള്ള അമൂൽ ബൂത്ത് പദ്ധതിയെയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന എഐ അധിഷ്ഠിത പദ്ധതികളെയും അദ്ദേഹം പ്രത്യേകിച്ച് അഭിനന്ദിച്ചു. മൃഗചികിത്സയും ക്ഷീരവ്യവസായവും മെച്ചപ്പെടുത്തുന്നതിൽ എഐ എങ്ങനെ സഹായിക്കുന്നുവെന്നതും, പുരാതന ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും സംരക്ഷിക്കുന്നതിൽ എഐയുടെ പങ്കും ലോക നേതാക്കളെ ആകർഷിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉച്ചകോടി വേദിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ പ്രധാനമന്ത്രി വിമർശിച്ചു. ഒരു ആഗോള വേദിയെ രാഷ്ട്രീയ പ്രകടനത്തിനായി ഉപയോഗിച്ചതായി കോൺഗ്രസിനെ അദ്ദേഹം കുറ്റപ്പെടുത്തി. വിദേശ പ്രതിനിധികൾക്കുമുമ്പിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ചു.
English Summary:
Prime Minister Narendra Modi said the global AI Summit in Delhi showcased India’s technological strength to the world. He highlighted AI innovations in dairy management and heritage preservation, while criticizing Congress over protests during the summit.










































