അടിയന്തര സഹായവും മാനസികാരോഗ്യ സേവനങ്ങളും ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കമായി.
ദുബായ് — ദുബായിലെ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സുരക്ഷിതത്വവും പിന്തുണയും ഉറപ്പാക്കുന്നതിനായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള സമഗ്ര പദ്ധതി പ്രഖ്യാപിച്ച് ദുബായ് മുനിസിപ്പാലിറ്റി.
സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ അടിയന്തര പാർപ്പിട സൗകര്യം, നിയമസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിവ ലഭ്യമാക്കുന്ന രീതിയിലാണ് കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. ആഗോള നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും കെട്ടിടങ്ങളുടെ നിർമ്മാണം.
സാമൂഹിക ക്ഷേമ പദ്ധതികൾ നഗരാസൂത്രണത്തിന്റെ ഭാഗമാക്കുന്നതിന്റെ പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് മുനിസിപ്പാലിറ്റി പദ്ധതി നടപ്പിലാക്കുന്നത്. ഹ്യൂമൻ റൈറ്റ്സ് അതോറിറ്റി, പോലീസ്, വിവിദ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുമായി സംയോജിച്ചാകും ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം.

താമസസൗകര്യത്തിന് പുറമേ കുട്ടികൾക്കുള്ള വിനോദ-വികസന മേഖലകൾ, സ്വകാര്യ കൗൺസിലിംഗ് മുറികൾ എന്നിവയും ഈ സമുച്ചയങ്ങളിൽ ഉൾപ്പെടും. നിർമ്മാണ ഘട്ടങ്ങളെക്കുറിച്ചും തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ ഘട്ടങ്ങളായി പുറത്തുവിടും.






