മുംബൈ: ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി. ആറോവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 68 റൺസെന്ന നിലയിലാണ്. ജേക്കബ് ബെതലും (11 പന്തിൽ 27) ടോംബാന്റനുമാണു (അഞ്ച്) ക്രീസിൽ.
ഫിൽ സോൾട്ട് (അഞ്ച്), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (ആറു പന്തിൽ ഏഴ്), ജോസ് ബട്‍ലർ (17 പന്തിൽ 25) എന്നിവരുടെ വിക്കറ്റുകളാണ് പവർപ്ലേയ്ക്കുള്ളിൽ ഇന്ത്യ വീഴ്ത്തിയത്. സ്കോർ 13ൽ നിൽക്കെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സോൾട്ടിനെ ഹാർദിക് പാണ്ഡ്യ ബോൾഡാക്കി.
ഹാരി ബ്രൂക്ക് ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബൗണ്ടറിയിലേക്ക് ശ്രമിച്ചപ്പോൾ അക്ഷർ പട്ടേൽ തകർപ്പൻ ക്യാച്ച് എടുത്തു പുറത്താക്കി. തുടർന്ന് വരുൺ ചക്രവർത്തി എറിഞ്ഞ ആറാം ഓവറിലെ മൂന്ന് പന്തുകൾ തുടർച്ചയായി ജേക്കബ് ബെതൽ സിക്സർ പറത്തി. പിന്നാലെ ജോസ് ബട്‌ലറെ ബോൾഡാക്കിയാണ് ചക്രവർത്തി ഇംഗ്ലണ്ടിനു മറുപടിയൊരുക്കിയത്..
ഇന്ത്യയുടെ വമ്പൻ സ്കോർ; സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്സ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
മലയാളി താരം Sanju Samson 42 പന്തിൽ 89 റൺസ് നേടി ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചു. ഏഴ് സിക്സും എട്ട് ഫോറും അടങ്ങിയ ഇന്നിങ്സായിരുന്നു അത്. 26 പന്തുകളിൽനിന്നാണ് സഞ്ജു അർധസെഞ്ചുറി നേടിയത്.
ശിവം ദുബെ (25 പന്തിൽ 43), ഇഷാൻ കിഷൻ (18 പന്തിൽ 39), ഹാർദിക് പാണ്ഡ്യ (12 പന്തിൽ 27), തിലക് വര്‍മ (ഏഴു പന്തിൽ 21) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യ പവർപ്ലേയിൽ തന്നെ 67 റൺസ് നേടി ശക്തമായ തുടക്കം കുറിച്ചിരുന്നു.
ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ ഒരു വിക്കറ്റ് നേടിയെങ്കിലും നാല് ഓവറിൽ 61 റൺസ് വഴങ്ങി. സ്പിന്നർമാരായ വിൽ ജാക്സും ആദിൽ റാഷിദും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി
England lost three early wickets in the powerplay while chasing India’s 254-run target in the T20 World Cup semifinal after Sanju Samson’s explosive 89 powered India to 253/7.











































