റാസൽഖൈമ /ഫുജൈറ: പുതുവർഷത്തിന് പിന്നാലെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. വടക്കൻ എമിറേറ്റുകളായ റാസൽഖൈമയിലും ഫുജൈറയിലുമാണ് മഴ ശക്തമായി തുടരുന്നത്. റാസൽഖൈമയിലെ അൽ ഹുവൈലത്ത് മേഖലയിൽ ഇന്ന്(ബുധൻ) കനത്ത മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു.ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ മേഖലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫുജൈറയിലെ അൽ റിമൈല, അൽ സോദ മേഖലകളിൽ ഇന്ന് വൈകിട്ടോടെ ചാറ്റൽ മഴ ആരംഭിച്ചു.
ജനുവരി മാസത്തിൽ രാജ്യത്ത് ശരാശരി 11.1 മില്ലിമീറ്റർ മഴ ലഭിക്കാറുണ്ട്. ഇതിന്റെ ഭാഗമായുള്ള മാറ്റങ്ങളാണ് ഇപ്പോൾ പ്രകടമാകുന്നത്. തണുത്തുവിറച്ച് ജബൽ ജെയ്‌സ് രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ റാസൽഖൈമയിലെ ജബൽ ജെയ്‌സ് രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ റാസൽഖൈമയിലെ ജബൽ ജെയ്‌സിലാണ് ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പുലർച്ചെ 5.30-ഓടെ ഇവിടെ തണുപ്പ് അതിന്റെ ഉച്ചസ്ഥായിയിലെത്തി. വരും ദിവസങ്ങളിലും മലയോര മേഖലകളിൽ തണുപ്പ് ശക്തമായി തുടരുമെന്നാണ് റിപ്പോർട്ട്.
പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ വിനോദയാത്രയ്ക്കും മറ്റും പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതീവ ജാഗ്രത പാലിക്കുകയും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് മാറിനിൽക്കുകയും വേണം. പുറംവേദികളിൽ പരിപാടികൾ ആസൂത്രണം ചെയ്യുന്നവർ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കണമെന്ന് ഓർമിപ്പിക്കുന്നു.
നാളെ (ജനുവരി 8) രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രിയിലും വെള്ളിയാഴ്ച പുലർച്ചെയും ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. കടൽ താരതമ്യേന ശാന്തമായിരിക്കുമെങ്കിലും തീരപ്രദേശത്തുള്ളവർ വേലിയേറ്റ സമയങ്ങൾ ശ്രദ്ധിക്കണം









































