ദുബായ്: മൂന്നാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും, പ്രദർശന മേളക്കും ദുബായിൽ പ്രൗഢോജ്ജ്വല തുടക്കം. ഇന്ത്യയുടെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിനു പരിചയപ്പെടുത്തുന്ന മഹാമേളയുടെ ഉത്‌ഘാടനം കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ് നിർവ്വഹിച്ചു.ആദ്യ ദിനം തന്നെ പതിനായിരക്കണക്കിന് സന്ദർശകരാണെത്തിയത്.
ആയുർവേദം , യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കിയാണ് മൂന്നാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും, പ്രദർശന മേളക്കുക്കും ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായിരിക്കുന്നത്.കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും രക്ഷാകര്‍തൃത്വത്തില്‍ സയന്‍സ് ഇന്ത്യ ഫോറവും വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും ചേര്‍ന്നാണ് മൂന്നാമത് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്സിബിഷന്‍ 2026 സംഘടിപ്പിക്കുന്നത്. മേളയുടെ ഉത്‌ഘാടനം കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ് നിർവ്വഹിച്ചു.കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചാ,യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ ,ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ തുടങ്ങിയവർ ഉത്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
35 ലേറെ രാജ്യങ്ങളില്‍നിന്നുള്ള 1500 ലേറെ ആയുഷ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 31 അന്താരാഷ്ട്ര പ്രഭാഷകര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആയുഷ് ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 45 ലേറെ പ്രദര്‍ശനസ്റ്റാളുകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
ആയുഷ് സമ്പ്രദായത്തെക്കുറിച്ചുള്ള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും വേദിയില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.ചൊവ്വാഴ്ച വരെ നടക്കുന്ന മേളയിൽ അരലക്ഷത്തോളം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.










































